<rss version="2.0" xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:sy="http://purl.org/rss/1.0/modules/syndication/"><channel><title>metrovaartha</title><link>https://www.metrovaartha.com</link><description>Metrovaartha : Latest News | Kerala News | Kerala news malayalam |Entertainment News|Sports News|India News and Live updates</description><atom:link href="https://www.metrovaartha.com/stories.rss" rel="self" type="application/rss+xml"></atom:link><language>en-us</language><lastBuildDate>Mon, 06 Apr 2026 20:18:45 +0000</lastBuildDate><sy:updatePeriod>hourly</sy:updatePeriod><sy:updateFrequency>1</sy:updateFrequency><item><title>അടിസ്ഥാന സൗകര്യങ്ങൾ 
തകർക്കുന്നതോ പരിഹാരം?</title><link>https://www.metrovaartha.com/editorial/ngz4m8u88f</link><comments>https://www.metrovaartha.com/editorial/ngz4m8u88f#comments</comments><guid isPermaLink="false">e2de2958-81b4-442c-8d30-c025243b1081</guid><pubDate>Mon, 06 Apr 2026 18:28:00 +0000</pubDate><atom:updated>2026-04-06T18:28:00.000Z</atom:updated><atom:author><atom:name>MV Desk</atom:name><atom:uri>/api/author/1732115</atom:uri></atom:author><description></description><media:keywords>Iran,israel,us,war,infrastructure development</media:keywords><media:content height="450" url="https://media.assettype.com/metrovaartha/2026-02-23/rmhmnxp0/iran-trump-netanyahu-copy.jpg" width="820"><media:title type="html"><![CDATA[ &lt;div class=&quot;paragraphs&quot;&gt;&lt;p&gt;യുഎസും ഇസ്രയേലും കീഴടങ്ങുന്നതു വരെ യുദ്ധം തുടരുമെന്ന് ഇറാൻ&lt;/p&gt;&lt;/div&gt;]]></media:title><media:description type="html"><![CDATA[ Iran says war will continue until US and Israel surrender]]></media:description></media:content><media:thumbnail url="https://media.assettype.com/metrovaartha/2026-02-23/rmhmnxp0/iran-trump-netanyahu-copy.jpg?w=280" width="280"></media:thumbnail><category>Editorial</category><content:encoded><![CDATA[ <p>ആറാമത്തെ ആഴ്ചയിലെത്തിയ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാനുള്ള സാധ്യതകളൊന്നും ഇപ്പോഴും തെളിയുന്നില്ല എന്നത് ഏറെ നിരാശാജനകമാണ്. അമെരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെയുണ്ടായ സംഘർഷം അവസാനിപ്പിക്കാനുള്ള ചില മധ്യസ്ഥശ്രമങ്ങൾ വിജയിക്കുമെന്ന സൂചന ഉണ്ടായിരുന്നതാണ്. ഇറാനും അമെരിക്കയും തമ്മിലുള്ള ഒത്തുതീർപ്പു ചർച്ചകൾ പാക്കിസ്ഥാനിൽ നടക്കുമെന്നുവരെ റിപ്പോർട്ടുകളുണ്ടായിരുന്നു.</p><p> എന്നാൽ, ഈ നീക്കങ്ങളൊന്നും ഫലപ്രദമായില്ല. ചർച്ചകൾക്ക് ഇസ്‌ലാമാബാദ് വേദിയൊരുക്കുമെന്നു പറഞ്ഞതു പാക്കിസ്ഥാനാണെന്നും അതിൽ ഒരു സത്യവുമില്ലെന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേൽ- അമെരിക്ക ആക്രമണങ്ങളിൽ ഇറാനിൽ ഇരുപത്തഞ്ചിലേറെ പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകൾ. </p> <p>ഗൾഫ് മേഖലയിൽ ഇറാന്‍റെ പ്രത്യാക്രമണങ്ങളും നടക്കുന്നുണ്ട്. ഇന്നലെ അബുദാബിയിൽ ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റിട്ടുണ്ട്. ഇറേനിയൻ മിസൈലുകളും ഡ്രോണുകളും നേരിടാൻ കുവൈറ്റും യുഎഇയും സൗദിയും എല്ലാം അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നു.</p><p>യുദ്ധത്തിനു ശാശ്വതമായ അന്ത്യം കുറിക്കുന്നതിന് 45 ദിവസത്തെ വെടിനിർത്തൽ കരാറിന് യുഎസും ഇറാനും ചർച്ച നടത്തുന്നതായി ചില റിപ്പോർട്ടുകളുണ്ടെങ്കിലും അതു സംബന്ധിച്ചു വ്യക്തതയായിട്ടില്ല. ഇനിയും ഈ യുദ്ധം നീണ്ടുപോകുന്നതു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും.</p> <p>യുഎസും ഇസ്രയേലും കീഴടങ്ങുന്നതു വരെ യുദ്ധം തുടരുമെന്ന് ഇറാൻ രണ്ടു ദിവസം മുൻപും പ്രഖ്യാപിക്കുകയുണ്ടായി. ഇറാന്‍റെ നാവികസേനയും വ്യോമസേനയും എല്ലാം തകർന്നുവെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം. എന്നാൽ, ഇറാൻ അത് അംഗീകരിക്കുന്നില്ല. ഇറാന്‍റെ സൈനിക ശക്തിയെക്കുറിച്ച് അമെരിക്കയ്ക്കു വേണ്ടത്ര അറിവില്ലെന്നാണ് അവർ അവകാശപ്പെടുന്നത്.</p><p>തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഉടൻ തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് ട്രംപ് ആവർത്തിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്. ഇന്നു രാത്രി എട്ടുമണി വരെ (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:30)യാണ് ഇറാന് ട്രംപ് ഇതിനായി നൽകിയിരിക്കുന്ന സമയം. അതിനുള്ളിൽ കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ബോംബിട്ടു തകർക്കുമെന്നാണ് അന്ത്യശാസനം.</p> <p>അത്തരത്തിൽ ഊർജ കേന്ദ്രങ്ങളും പാലങ്ങളും എല്ലാം തകർത്തു കഴിഞ്ഞാൽ രാജ്യം പുനർനിർമിക്കുന്നതിന് കുറഞ്ഞത് 20 വർഷമെങ്കിലും വേണ്ടിവരുമെന്നും ട്രംപ് പറയുന്നു. ട്രംപിന്‍റെ ഈ പ്രഖ്യാപനം സമാധാനപ്രിയരായ ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. അമെരിക്കൻ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട ഇറാൻ യുഎസിനെതിരേ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.</p><p>ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്നാണ് ഇറാൻ ഭീഷണിപ്പെടുത്തുന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികൾ അടക്കം ലക്ഷക്ക‍ണക്കിന് ഇന്ത്യക്കാരെയും ഇറാന്‍റെ ഭീഷണി ആശങ്കപ്പെടുത്തുകയാണ്. സ്ഥിതിഗതികൾ ഇനിയും വഷളാവാതെ നോക്കാൻ മധ്യസ്ഥത വഹിക്കുന്നു എന്നു പറയുന്ന പാക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കു കഴിയുമോ എന്നാണു സർവരും ഉറ്റുനോക്കുന്നത്.</p> <p>ലോകത്തെ എണ്ണ നീക്കത്തിന്‍റെ അഞ്ചിലൊന്നും നടക്കുന്ന തന്ത്രപ്രധാന പാതയാണു ഹോർമുസ് കടലിടുക്ക്. യുദ്ധം തുടങ്ങിയതു മുതൽ അവിടെ തടസമുണ്ടാക്കുകയാണ് ഇറാൻ ചെയ്യുന്നത്. എണ്ണ നീക്കം തടസപ്പെട്ടതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയിരിക്കുകയാണ്. നിരവധി രാജ്യങ്ങൾ ഇന്ധന പ്രതിസന്ധി നേരിടുന്നു. ഇന്ത്യയിലുണ്ടായിട്ടുള്ള പാചക വാതക ക്ഷാമം കേരളത്തിലടക്കം ഹോട്ടൽ മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.</p><p>കേരളത്തിലെ പകുതിയോളം ഹോട്ടലുകൾ പാചക വാതകമില്ലാതെ പൂട്ടിക്കഴിഞ്ഞു. തുറന്നിരിക്കുന്ന പല ഹോട്ടലുകളിലും ഭക്ഷണ വിഭവങ്ങൾ കുറവാണ്. ഹോട്ടൽ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനാളുകളാണ് ആശങ്കയിലായിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള എൽപിജി വിതരണം കാര്യക്ഷമമായി നടക്കണമെങ്കിൽ യുദ്ധം എത്രയും വേഗം അവസാനിക്കേണ്ടതുണ്ട്.</p> <p>പശ്ചിമേഷ്യൻ യുദ്ധം നീളുന്നത് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയെയും ബാധിച്ചേക്കാം. വലിയ തോതിലുള്ള ഇന്ധന വില വർധന മൊത്തത്തിലുള്ള വിലക്കയറ്റത്തിനും കാരണമാവും. നയതന്ത്രത്തിന് ഒരവസരം നൽകൂ എന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ കഴിഞ്ഞ ദിവസം അമെരിക്കയോടും ഇസ്രയേലിനോടും ഇറാനോടും ആവശ്യപ്പെട്ടത്. പരസ്പരം ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കാതെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചു തകർക്കുന്നത് സാധാരണക്കാരായ ജനങ്ങളോടു ചെയ്യുന്ന കൊടുംപാതകമാണ്.</p>]]></content:encoded></item><item><title>തമിഴ് സിനിമാ- സീരിയൽ താരം സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ</title><link>https://www.metrovaartha.com/news/national/actress-subashini-balasubramaniyam-found-dead</link><comments>https://www.metrovaartha.com/news/national/actress-subashini-balasubramaniyam-found-dead#comments</comments><guid isPermaLink="false">58b2774d-42b8-453b-82c7-153d0e0cd211</guid><pubDate>Mon, 06 Apr 2026 16:55:06 +0000</pubDate><atom:updated>2026-04-06T16:55:06.973Z</atom:updated><atom:author><atom:name>Aswin AM</atom:name><atom:uri>/api/author/1977191</atom:uri></atom:author><description></description><media:keywords>actress,death,cinema,serial</media:keywords><media:content height="675" url="https://media.assettype.com/metrovaartha/2026-04-06/k2gii61s/1.jpg" width="1200"><media:title type="html"><![CDATA[ &lt;div class=&quot;paragraphs&quot;&gt;&lt;p&gt;സുഭാഷിണി ബാലസുബ്രഹ്മണ്യം&lt;/p&gt;&lt;/div&gt;]]></media:title><media:description type="html"><![CDATA[ actress subashini balasubramaniyam found dead]]></media:description></media:content><media:thumbnail url="https://media.assettype.com/metrovaartha/2026-04-06/k2gii61s/1.jpg?w=280" width="280"></media:thumbnail><category>India</category><content:encoded><![CDATA[ <p><strong>ചെന്നൈ:</strong> തമിഴ് സിനിമാ- സീരിയൽ താരം സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 36 വയസായിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയമായ ശ്രീലങ്കൻ വംശജയായിരുന്നു സുഭാഷിണി. ആത്മഹത‍്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. </p><p>സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബ വഴക്ക് ആയിരിക്കാം ആത്മഹത‍്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. </p><p>മരണത്തിന് മുൻപ് നടി ഭർത്താവുമായി ഫോണിൽ വിഡിയോ കോൾ ചെയ്തിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മരണദിവസം ഭർത്താവുമായി വാക്കുതർക്കം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.</p>]]></content:encoded></item><item><title>യുദ്ധം പൂർണമായി അവസാനിപ്പിക്കണം; യുഎസിന്‍റെ താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി</title><link>https://www.metrovaartha.com/news/world/iran-rejects-us-ceasefire-proposal</link><comments>https://www.metrovaartha.com/news/world/iran-rejects-us-ceasefire-proposal#comments</comments><guid isPermaLink="false">0faaad9a-0aeb-49dd-ba6e-6e4c3c022aa8</guid><pubDate>Mon, 06 Apr 2026 16:24:26 +0000</pubDate><atom:updated>2026-04-06T16:24:26.087Z</atom:updated><atom:author><atom:name>Aswin AM</atom:name><atom:uri>/api/author/1977191</atom:uri></atom:author><description></description><media:keywords>Iran,us,war,ceasefire agreement</media:keywords><media:content height="675" url="https://media.assettype.com/metrovaartha/2026-04-06/gppg6ro6/1.jpg" width="1200"><media:title type="html"><![CDATA[ &lt;div class=&quot;paragraphs&quot;&gt;&lt;p&gt;യുദ്ധം പൂർണമായി അവസാനിപ്പിക്കണം; യുഎസിന്‍റെ താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി&lt;/p&gt;&lt;/div&gt;]]></media:title><media:description type="html"><![CDATA[ iran rejects us ceasefire proposal]]></media:description></media:content><media:thumbnail url="https://media.assettype.com/metrovaartha/2026-04-06/gppg6ro6/1.jpg?w=280" width="280"></media:thumbnail><category>World</category><content:encoded><![CDATA[ <p><strong>ടെഹ്റാൻ:</strong> അമെരിക്ക മുന്നോട്ടുവച്ച താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി. പാക്കിസ്ഥാൻ മുഖേനയാണ് ഇറാൻ ഇക്കാര‍്യം വ‍്യക്തമാക്കിയതെന്നാണ് വാർത്താ ഏജൻസിയായ ഇസ്‌ലാമിക് റിപ്പബ്ലിക് ന‍്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താത്കാലിക വെടിനിർത്തലിന് ടെഹ്റാൻ തയാറല്ലെന്നും യുദ്ധത്തിന് പൂർണമായി അന്ത‍്യം ആവശ‍്യമാണെന്നുമാണ് ഇറാൻ ആവശ‍്യപ്പെട്ടിരിക്കുന്നത്. </p><p>വെടിനിർത്തലിനു വേണ്ടി ഹൊർമുസ് തുറക്കില്ലെന്നും ഇറാൻ വ‍്യക്തമാക്കി. ലെബനനിലും ഗാസയിലും സംഘർഷം പുനരാരംഭിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും ഹൊർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ നിയന്ത്രണം അംഗീകരിക്കണമെന്നും ഇറാൻ ആവശ‍്യപ്പെട്ടു. യുദ്ധം മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ നിബന്ധന വച്ചിട്ടുണ്ട്. </p>]]></content:encoded></item><item><title> ബംഗ്ലാദേശ് അതിർത്തിയിൽ മുതലകളെ തുറന്നുവിടാൻ ആലോചിച്ചിരുന്നു!</title><link>https://www.metrovaartha.com/news/national/tu92sf0zz3</link><comments>https://www.metrovaartha.com/news/national/tu92sf0zz3#comments</comments><guid isPermaLink="false">d1fadab6-60fa-4cb7-98ac-72624efb8161</guid><pubDate>Mon, 06 Apr 2026 16:21:41 +0000</pubDate><atom:updated>2026-04-06T16:21:41.350Z</atom:updated><atom:author><atom:name>Reena Varghese</atom:name><atom:uri>/api/author/1968105</atom:uri></atom:author><description></description><media:keywords>India,bsf</media:keywords><media:content height="675" url="https://media.assettype.com/metrovaartha/2026-04-06/005h666n/muthala-copy.jpg" width="1200"><media:title type="html"><![CDATA[ &lt;div class=&quot;paragraphs&quot;&gt;&lt;p&gt;ബംഗ്ലാദേശ് അതിർത്തിയിൽ മുതലകളെ തുറന്നുവിടാൻ ആലോചിച്ചിരുന്നു!&lt;/p&gt;&lt;/div&gt;]]></media:title><media:description type="html"><![CDATA[ plans to release crocodiles on the Bangladesh border!]]></media:description></media:content><media:thumbnail url="https://media.assettype.com/metrovaartha/2026-04-06/005h666n/muthala-copy.jpg?w=280" width="280"></media:thumbnail><category>India</category><content:encoded><![CDATA[ <p>ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം സാധ്യമല്ലാത്ത നദീതടങ്ങളിൽ മുതലകളെ തുറന്നുവിടാനുള്ള സാധ്യത അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) പരിശോധിച്ചു. നുഴഞ്ഞുകയറ്റവും കുറ്റകൃത്യങ്ങൾക്കുശേഷം അതിർത്തിയിലൂടെ രക്ഷപെടുന്നതും തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിലെ അപായസാധ്യതകൾ ഫീൽഡ് കമാൻഡർമാർ ചൂണ്ടിക്കാട്ടിയതിനാൽ ഉപേക്ഷിച്ചെന്നും സേനാ വൃത്തങ്ങൾ. </p><p>കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനു ഡൽഹിയിൽ ബിഎസ്എഫ് ആസ്ഥാനത്തു ചേർന്ന യോഗമാണ് അതിർത്തി സുരക്ഷയ്ക്ക് വ്യത്യസ്തമായ മാർഗത്തെക്കുറിച്ച് ചർച്ച ചെയ്തത്. 4096 കിലോമീറ്റർ വരുന്ന അതിർത്തിയുടെ കാവൽചുമതലയുള്ള യൂണിറ്റുകളോട് ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ അന്നു നിർദേശം നൽകി. </p> <p>ആഭ്യന്തര മന്ത്രാലയത്തിന്‍റെ രേഖകൾ പ്രകാരം ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ 856 കിലോമീറ്റർ ദൂരമാണ് വേലി കെട്ടിത്തിരിക്കാൻ ബാക്കിയുള്ളത്. കൊടുംകാടും നദികളുമടങ്ങുന്ന ദുഷ്കരമായ ഭൂപ്രദേശമാണിത്. ഇവിടെ വിഷപ്പാമ്പുകളെയും മുതലകളെയും തുറന്നുവിടാമെന്നായിരുന്നു ബിഎസ്എഫിന്‍റെ ശുപാർശ.</p><p>എന്നാൽ, ഇതു പ്രായോഗികമല്ലെന്നു ഫീൽഡ് കമാൻഡർമാർ ചൂണ്ടിക്കാട്ടി. ഇതിൽ പല പ്രദേശങ്ങളിലും ജനവാസമുണ്ട്. വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിൽ ഈ പാമ്പുകളും മുതലകളും ജനങ്ങൾക്കു സുരക്ഷാ ഭീഷണിയായി മാറാമെന്ന് അവർ മുന്നറിയിപ്പു നൽകി. ഇതോടെ, പദ്ധതി ഉപേക്ഷിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാമെന്നായിരുന്നു മറ്റൊരു നിർദേശം. ഇതേക്കുറിച്ച് അധികൃതർ ഗൗരവമായി പരിശോധിച്ചു വരികയാണ്.</p>]]></content:encoded></item><item><title>കളമശേരി മുട്ടത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത‍്യം</title><link>https://www.metrovaartha.com/news/local/accident-death-aluva</link><comments>https://www.metrovaartha.com/news/local/accident-death-aluva#comments</comments><guid isPermaLink="false">655af996-cdd8-4e67-9f82-46976725831f</guid><pubDate>Mon, 06 Apr 2026 15:15:36 +0000</pubDate><atom:updated>2026-04-06T15:15:36.756Z</atom:updated><atom:author><atom:name>MV Desk</atom:name><atom:uri>/api/author/1732115</atom:uri></atom:author><description></description><media:keywords>aluva,accident death</media:keywords><media:content height="675" url="https://media.assettype.com/metrovaartha/2026-04-06/f7lwpizd/1.jpg" width="1200"><media:title type="html"><![CDATA[ &lt;div class=&quot;paragraphs&quot;&gt;&lt;p&gt;നന്ദന ഹരിപ്രസാദ്&lt;/p&gt;&lt;/div&gt;]]></media:title><media:description type="html"><![CDATA[ accident death aluva]]></media:description></media:content><media:thumbnail url="https://media.assettype.com/metrovaartha/2026-04-06/f7lwpizd/1.jpg?w=280" width="280"></media:thumbnail><category>Local</category><content:encoded><![CDATA[ <p><strong>കളമശേരി:</strong> മുട്ടത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഗാന്ധിപുരം മഠത്തിപറമ്പ് വീട്ടിൽ ശ്രീ ഹരി ( എക്സൈസ് ഉദ‍്യോഗസ്ഥൻ) ശ്രീമതി സാന്‍റി (ചൊവ്വര ഹെൽത്ത്‌ സെന്‍റർ) ദമ്പതികളുടെ മകൾ നന്ദന ഹരിപ്രസാദാണ് മരിച്ചത്. </p><p>വാഹനം ഓടിച്ച അശ്വിൻ ആന്‍റണിയെന്ന 22 വയസുകാരൻ പരുക്കുളോടെ ആശുപത്രിയിലാണ്. ബൈക്കിന്‍റെ പിന്നിലായിരുന്നു നന്ദന. മൃതദേഹം ഇപ്പോൾ കളമശേരി മെഡിക്കൽ കോളെജിൽ ആണ്.</p>]]></content:encoded></item></channel></rss>