<rss version="2.0" xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:sy="http://purl.org/rss/1.0/modules/syndication/"><channel><title>metrovaartha</title><link>https://www.metrovaartha.com</link><description>Metrovaartha : Latest News | Kerala News | Kerala news malayalam |Entertainment News|Sports News|India News and Live updates</description><atom:link href="https://www.metrovaartha.com/stories.rss" rel="self" type="application/rss+xml"></atom:link><language>en-us</language><lastBuildDate>Thu, 06 Aug 2026 20:55:20 +0000</lastBuildDate><sy:updatePeriod>hourly</sy:updatePeriod><sy:updateFrequency>1</sy:updateFrequency><item><title>ശ്രീരാമൻ എന്ന അവതാര പുരുഷൻ</title><link>https://www.metrovaartha.com/lifestyle/ramayanam/sri-ram-the-incarnation</link><comments>https://www.metrovaartha.com/lifestyle/ramayanam/sri-ram-the-incarnation#comments</comments><guid isPermaLink="false">7412a2a3-e6b6-4e09-9e70-452d56db43a3</guid><pubDate>Thu, 06 Aug 2026 18:29:00 +0000</pubDate><atom:updated>2026-08-06T18:29:00.000Z</atom:updated><atom:author><atom:name>MV Desk</atom:name><atom:uri>/api/author/1732115</atom:uri></atom:author><description></description><media:keywords>ram,Ramayanam,Ramayana month</media:keywords><media:content height="675" url="https://cf-images.assettype.com/metrovaartha/2026-08-06/tcrtss1d/lord-ram.jpg" width="1200"><media:title type="html"><![CDATA[ <div class="paragraphs"><p><em>ആരുടേയും ദുഃഖത്തിനു മറ്റാരും കാരണക്കാരല്ല.</em></p></div>]]></media:title><media:description type="html"><![CDATA[ Sri Ram the incarnation]]></media:description></media:content><media:thumbnail url="https://cf-images.assettype.com/metrovaartha/2026-08-06/tcrtss1d/lord-ram.jpg?w=280" width="280"></media:thumbnail><category>Ramayanam</category><content:encoded><![CDATA[ <p><strong><ins>മനോഹരൻ വേളാവൂർ</ins></strong></p><p>സത്യപാലകനായ രാമന്‍റെയും സ്‌നേഹമയിയായ പത്‌നി സീതയുടെയും സ്വേച്ഛാധികാരിയായ രാവണന്‍റെയും സഹോദരസ്‌നേഹം വാഴ്ത്തുന്ന ഭരത ലക്ഷ്മണ ശത്രുഘ്‌നൻമാരുടെയും ഭക്തിയുടെ നിറകുടമായ ഹനുമാന്‍റെയും കഥയാണ് രാമായണം. വാൽമീകി രാമായണത്തിൽ നിന്ന് എഴുത്തച്ഛന്‍റെ രാമായണം കിളിപ്പാട്ടിലെത്തുമ്പോൾ പൂർണമനുഷ്യനായ രാമൻ പൂർണദേവനായി പരിവർത്തനപ്പെടുന്നതു കാണാനാകും. എന്നാൽ, രാക്ഷസനായ രാവണനിൽ മൗലികമായ മാറ്റമൊന്നും ഉണ്ടായതുമില്ല.</p><p>ഭാരതീയത സൂര്യശോഭയോടെ വിളങ്ങുവാൻ കാരണമായ മഹാസൃഷ്ടികളാണ് രാമായണവും മഹാഭാരതവും. ഭാരതസംസ്‌കാരത്തിന്‍റെ അടിസ്ഥാന തത്വമായി വ്യാഖ്യാനിക്കപ്പെടാവുന്നത് ധർമാധർമസംഘർഷങ്ങളും അന്തിമമായി ധർമത്തിന്‍റെ വിജയവുമാണ്. സത്യം ധർമം നീതി എന്നിവ പുണ്യകർമങ്ങളും ധനാപഹരണം, നാരീനിന്ദ, അതിക്രമം എന്നിവ പാപകർമങ്ങളുമാകുന്നു. ധർമാധർമശക്തികൾ ഒരിക്കലും തുടച്ചുമാറ്റപ്പെടുന്നില്ല, ജനിക്കുകയും സംഘട്ടനങ്ങളിലേർപ്പെടുകയും അവതാരപുരുഷൻമാർ പ്രത്യക്ഷമാകുകയും അധർമശക്തികളെ കീഴ്പ്പെടുത്തി ധർമാധിപത്യം ഭൂമിയിലും മനുഷ്യരിലും സ്ഥാപിതമാകുകയും ചെയ്യും. ഓരോ മനുഷ്യമനസ്സിലും ദേവരാക്ഷസഭാവങ്ങൾ ഉൾക്കൊള്ളുന്നു. രാക്ഷസഭാവത്തെ കീഴ്പ്പെടുത്തി ദേവഭാവം സ്ഥാപിക്കുന്നതിൽ വിജയിക്കുന്ന മനുഷ്യൻ ദേവനുതുല്യമായി മാറുന്നു. അതായത് മനുഷ്യരൂപം പ്രാപിച്ച ദേവൻമാരായി അവർ വളരുന്നു. അത്തരത്തിൽ ദേവനായി രൂപമാറ്റം സംഭവിച്ച മഹാമനുഷ്യനാണ് ശ്രീരാമൻ. ശ്രീരാമകഥ പറയുന്ന മഹത്സൃഷ്ടിയാണ് രാമായണം. അന്തരംഗത്തിൽ നിന്നും രാവു മാഞ്ഞുപോയ രാമൻ എന്ന പൂർണമനുഷ്യന്‍റെ കഥ, സത്യപരിപാലനത്തിലൂടെ ദേവനായി മാറിയ പൂർണ ദേവന്‍റെ കഥയുമാണ്.</p><p>ധർമാധർമവിചിന്തനങ്ങൾ കഥകൾക്കിടയിലൂടെയും കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും സാധാരണ വായനക്കാരിൽ എത്തിക്കുക എന്ന തന്ത്രമാണ് വാൽമീകിയും എഴുത്തച്ഛനും സ്വീകരിച്ചിരിക്കുന്നത്. തത്വശാസ്‌ത്രങ്ങളും തത്വചിന്താപരമായ ജീവിതവീക്ഷണങ്ങളേയും ജനകീയമാക്കാനുള്ള ഉചിതമായ മാർഗ്ഗവും അതുതന്നെ. വേദേതിഹാസങ്ങൾക്കു കഴിയാതിരുന്നത് പുരാണകഥകളിലുടെ നിസ്സാരമായ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും സാർവർത്രികമായി സ്വീകരിക്കപ്പെടുകയും ചെയ്ത കാഴ്ച എല്ലാവർക്കും പരിചിതമാണല്ലോ. അത്തരത്തിലുള്ള പ്രധാനപ്പെട്ട താത്വിക ചിന്തകളുടെ ആവിഷ്‌കാരം പരിശോധിക്കാം.</p><p><strong>കാലസ്ഥിതി കണ്ടറിഞ്ഞു പ്രവർത്തിച്ചാലെ ലക്ഷ്യപ്രാപ്‌തി ഉണ്ടാകൂ</strong></p><p>നാരദമഹർഷിയും ശ്രീരാമനും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കാം.</p><p>സത്യം ലംഘിച്ചു യാതൊന്നും ചെയ്യുകയില്ല, കാലതാമസത്തിനും കാരണമുണ്ട്, കാലസ്ഥിതി കണ്ടറിഞ്ഞു പ്രവർത്തിച്ചാലെ ലക്ഷ്യപ്രാപ്തി ഉണ്ടാകു, പൂർവജന്മങ്ങളിൽ ചെയ്തിട്ടുള്ള കർമങ്ങളുടെ ഫലം ഒടുങ്ങുമ്പൊഴേ ആർക്കും എന്തും ചെയ്യാൻ പറ്റൂ . മനുഷ്യപ്രയത്നം കാരണം മാത്രമാണ്.</p><p>നാരദരോടുള്ള ശ്രീരാമന്‍റെ മറുപടിയിൽ അടങ്ങിയിരിക്കുന്ന മൂന്നു പ്രധാന കാര്യങ്ങളുണ്ടു :- ഒന്നാമതായി സത്യത്തെ ലംഘിച്ചു കൊണ്ട് യാതൊന്നും പ്രവർത്തിക്കുവാൻ പാടില്ല, സത്യം പാലിക്കുക എന്നാൽ ധർമവും കരുണയും മറ്റു മാനവികതാമൂല്യങ്ങളും ഉൾപ്പെടും. ; രണ്ടാമത്തെ കാര്യം - കാലസ്ഥിതി കണ്ടറിഞ്ഞു പ്രവർത്തിച്ചാലെ ലക്ഷ്യപ്രാപ്തി ഉണ്ടാകൂ. നിയമത്തിനും നീതിക്കും നിരക്കുന്നതായാലും അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണെങ്കിലും കാലസ്ഥിതി അനുകൂലമാണെങ്കിൽ മാത്രമേ വിജയിക്കു. മാത്രവുമല്ല കാലത്തിനും ദേശത്തിനും ഇണങ്ങുന്ന തരത്തിലാകണം പ്രവർത്തിക്കേണ്ടത്. മൂന്നാമത്തെ കാര്യം - കാലസ്ഥിതി അനുകൂലമാകുന്നതുവരെ കാത്തിരിക്കുകയല്ല പ്രവർത്തിച്ചു കൊണ്ടിരിക്കണം. മനുഷ്യപ്രയത്നങ്ങൾ കാലമനുകൂലമാകുമ്പോൾ ഫല പ്രാപ്‌തിയിലെത്തിച്ചേരും. ആകയാൽ ആദ്യം ലക്ഷ്യം നിശ്ചയിക്കുക തുടർന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുക.</p><p><strong>ആരുടേയും ദുഃഖത്തിനു മറ്റാരും കാരണക്കാരല്ല</strong></p><p>ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം ഗംഗാതീരത്തെത്തി. ഗംഗാനദിയിൽ സ്നാനം ചെയ്ത അവർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിച്ചു. രാമന്‍റെ ആഗമവാർത്തയറിഞ്ഞു സന്തോഷത്തോടെ ഭക്തിപൂർവം ഫലഭൂലാദികളുമായി തന്‍റെ സ്വാമിയെക്കാണുവാൻ ഗുഹൻ വന്നെത്തി. ഗുഹൻ തന്‍റെ നൈഷാധരാജ്യം രാമനു സമർപ്പിച്ചു. ശ്രീരാമചന്ദ്രൻ സദുപദേശം നൽകി ഗുഹനെ സന്തോഷിപ്പിച്ചു. പച്ചിലകൾ വിരിച്ച നിലത്തു രാമനും സീതയും വിശ്രമിച്ചു. ലക്ഷ്മണനും ഗുഹനും കാവൽ നിന്നു.</p><p>ഗുഹൻ ലക്ഷ്മണനോടു ചോദിച്ചു: ഇന്നലെ കൊട്ടാരത്തിൽ സ്വർണകട്ടിലിൽ പട്ടുമെത്തയിൽ കിടന്നുറങ്ങിയ ശ്രീരാമനും സീതയും ഇന്നിതാ വനത്തിൽ പച്ചിലകൊണ്ടൊരുക്കിയ നിലത്തു കിടന്നുറങ്ങുന്നു. ശ്രീരാമനു ദുഃഖം വരാൻ കാരണം മന്ഥരയുടെ വാക്കു കേട്ടു പ്രവർത്തിച്ച കൈകേയിയാണ്.</p><p>ലക്ഷ്മണൻ മറുപടി പറഞ്ഞു: ആരുടേയും ദുഃഖത്തിനു മറ്റാരും കാരണക്കാരല്ല. ഒരാൾ തനിക്കു ദുഃഖം തരുന്നു, മറ്റൊരാൾ സുഖം തരുന്നു എന്നു ചിന്തിക്കുക വയ്യ. സകല ജനങ്ങളും സ്വന്തം കർമങ്ങളാകുന്ന ചരടിൽ ബന്ധിതരാണ്. സ്വന്തം കർമങ്ങൾക്കനുസരിച്ചു സുഖദുഃഖങ്ങൾ വന്നു ചേരുന്നു. ശത്രു, മിത്രം, ബന്ധു, വിരോധി, മദ്ധ്യസ്ഥൻ, സുഹൃത്തുക്കൾ എന്നിങ്ങനെയുള്ള ഭേദചിന്തകൾ വിചിത്രമാണ്. സുഖഭോഗങ്ങളെ അത്യാർത്തിയോടെ ആഗ്രഹിക്കുകയോ ഉപേക്ഷിക്കുകയോ വേണ്ട. സുഖദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ ആഹ്ളാദമോ വിഷാദമോ ഉണ്ടാകേണ്ട ആവശ്യമില്ല. സുഖത്തിനു ശേഷം ദുഃഖവും ദുഃഖത്തിനു ശേഷം സുഖം രാപ്പകലുകൾ പോലെ മാറി മാറി വരും. ചിലപ്പോൾ വെള്ളവും ചെളിയും പോലെ ഇടക്കിടക്കും അഭുഭവപ്പെടും. എല്ലാം മായയാണെന്ന വിചാരത്തോടെ വസിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്.</p>]]></content:encoded></item><item><title>മിൽമ നെയ്യ് തട്ടിപ്പ്: മുഴുവൻ സത്യവും പുറത്തുവരട്ടെ</title><link>https://www.metrovaartha.com/editorial/sabarimala-ghee-corruption</link><comments>https://www.metrovaartha.com/editorial/sabarimala-ghee-corruption#comments</comments><guid isPermaLink="false">49313ba6-0e4d-4e19-8761-f64d8f197808</guid><pubDate>Thu, 06 Aug 2026 18:28:00 +0000</pubDate><atom:updated>2026-08-06T18:28:00.000Z</atom:updated><atom:author><atom:name>MV Desk</atom:name><atom:uri>/api/author/1732115</atom:uri></atom:author><description></description><media:keywords>kerala high court,sabarimala,corruption,ghee</media:keywords><media:content height="675" url="https://cf-images.assettype.com/metrovaartha/2026-08-06/uahn1bt0/sabarimala.jpg" width="1200"><media:title type="html"><![CDATA[ <div class="paragraphs"><p><em>ശബരിമല സന്നിധാനം.</em></p></div>]]></media:title><media:description type="html"><![CDATA[ Sabarimala ghee corruption]]></media:description></media:content><media:thumbnail url="https://cf-images.assettype.com/metrovaartha/2026-08-06/uahn1bt0/sabarimala.jpg?w=280" width="280"></media:thumbnail><category>Editorial</category><content:encoded><![CDATA[ <p>കോടിക്കണക്കിനു വരുന്ന അയ്യപ്പഭക്തരെ മുഴുവൻ വഞ്ചിച്ചുകൊണ്ടുള്ള ശബരിമലയിലെ സ്വർണപ്പാളി തട്ടിപ്പു സംബന്ധിച്ചു പുറത്തുവന്ന ഓരോ റിപ്പോർട്ടുകളും നാടിനെ ഞെട്ടിക്കുന്നതായിരുന്നു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസിന്‍റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മൂന്നു മുൻ പ്രസിഡന്‍റുമാർ അടക്കം ബോർഡുമായി ബന്ധപ്പെട്ട പലരും ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ സ്വർണക്കൊള്ളയാണു ശബരിമലയിൽ നടന്നത് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനു പിന്നിൽ വലിയ തോതിലുള്ള ഗൂഢാലോചനയുണ്ടായിരുന്നു എന്നും ആരോപണമുണ്ട്. എന്തായാലും ഈ കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെയാണു ശബരിമലയിൽ നടന്ന മറ്റൊരു വലിയ തട്ടിപ്പിന്‍റെ വിവരങ്ങൾ കൂടി പുറത്തുവരുന്നത്. ശബരിമലയിലേക്കു മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണിപ്പോൾ. </p><p>എസ്പി എം.ജെ. സോജന്‍ തലവനായ അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി സി.എസ്. ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി കൈമാറിയ പട്ടികയില്‍ നിന്നാണു ഹൈക്കോടതി സംഘത്തലവനെ തീരുമാനിച്ചിരിക്കുന്നത്. വിജിലന്‍സ് ഇന്‍സ്പെക്റ്റര്‍മാരായ എ.എസ്. സജി ശങ്കര്‍, എസ്. ശ്രീജിത്ത്, ടി.ആര്‍. കിരണ്‍, ആര്‍.എസ്. രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. ഇവരുടെ അന്വേഷണം പുരോഗമിക്കുമ്പോൾ തട്ടിപ്പു സംബന്ധിച്ച ആരോപണങ്ങളിൽ എന്തുമാത്രം വാസ്തവമുണ്ട് എന്നു വ്യക്തമാവും. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ മുൻ ദേവസ്വം ബോർഡിലെ ചിലർ നെയ്യ് തട്ടിപ്പ് ആരോപണത്തിലും ഉൾപ്പെടുന്നുണ്ട് എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. ക്രമക്കേടു സംബന്ധിച്ച ആരോപണം പ്രഥമദൃഷ്ട്യാ അതീവ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്.</p><p>കഴിഞ്ഞ മണ്ഡലകാലത്ത് മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയനിൽ നിന്ന് 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ടാണു ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു സ്ഥാപനം ലിറ്ററിന് 369 രൂപയ്ക്ക് നെയ്യ് നൽകാമെന്നു ടെൻഡർ നൽകിയിരുന്നുവത്രേ. അതിന്‍റെ ഗുണനിലവാര പരിശോധനയും നടത്തുകയുണ്ടായി. അതിനു ശേഷമാണു കൂടുതൽ മികച്ചത് മിൽമയുടെ നെയ്യാണെന്ന് എക്സിക്യൂട്ടിവ് ഓഫിസർ ദേവസ്വം ബോർഡിനു കത്ത് നൽകിയത്. അതിന്‍റെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ റദ്ദാക്കി ലിറ്ററിന് 510 രൂപയ്ക്ക് മിൽമയുടെ നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഒരു യൂണിറ്റ് അരവണയ്ക്ക് 10 ലിറ്റർ നെയ്യ് വേണ്ട സ്ഥാനത്ത് മിൽമ നെയ്യ് ഏഴു ലിറ്റർ മതിയാകുമെന്നായിരുന്നു എക്സിക്യൂട്ടിവ് ഓഫിസറുടെ നിലപാട്. ഉയർന്ന തുക നൽകണം എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ച് മിൽമയിൽ നിന്നു നെയ്യ് വാങ്ങുന്നതിനെ ദേവസ്വം കമ്മിഷണർ എതിർത്തെങ്കിലും ബോർഡ് മിൽമയെ അനുകൂലിക്കുകയായിരുന്നു. ഇങ്ങനെ ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ ഇടപാടിൽ മിൽമ തിരുവനന്തപുരം യൂണിയൻ നടപടിക്രമങ്ങൾ അട്ടിമറിച്ചു എന്നും പറയുന്നുണ്ട്. മിൽമ എംഡി പോലും അറിയാതെയായിരുന്നു വിൽപ്പനയുടെ കാര്യം തീരുമാനിച്ചതത്രേ.</p><p>ഉയർന്ന വില നൽകി മിൽമയിൽ നിന്നു നെയ്യ് വാങ്ങി എന്നതു മാത്രമല്ല വിഷയം. ഈ നെയ്യ് വഴിമധ്യേ മറിച്ചു വിറ്റ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ഗുണനിലവാരം കുറവ് എന്നതിനൊപ്പം മായം ചേർക്കലും സംശയിക്കുന്നുണ്ട്. ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം ഇതു സംബന്ധിച്ചു നൽകിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന പല കാര്യങ്ങളുമുണ്ടത്രേ. മിൽമയിൽ നിന്ന് എന്നു പറഞ്ഞുവന്ന നെയ്യ് പമ്പയിൽ വിശദമായ പരിശോധനയില്ലാതെയാണു കടത്തിവിട്ടത് എന്നാണ് ആരോപണം. മിൽമയുടെ പാക്കറ്റുകളിൽ തന്നെയാണ് നെയ്യ് എത്തിയിരിക്കുന്നത്. കൃത്രിമം നടത്തിയിട്ടുണ്ടെങ്കിൽ അത് എവിടെവച്ചാണ്, ആരൊക്കെയാണു പിന്നിൽ എന്നൊക്കെ കണ്ടെത്തേണ്ടതായിട്ടാണിരിക്കുന്നത്. ഉയർന്ന വില നൽകി വാങ്ങുകയും ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ നെയ്യ് ഉപയോഗിക്കുകയും ചെയ്യേണ്ടിവന്നു എങ്കിൽ എത്ര വലിയ പാതകമാണ് അതിനു പിന്നിൽ പ്രവർത്തിച്ചവർ ചെയ്തിട്ടുള്ളത്. അവർക്കു കടുത്ത ശിക്ഷ തന്നെ നൽകേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ നെയ്യാണ് അരവണയിൽ ചേർത്തതെങ്കിൽ അത് അയ്യപ്പഭക്തരെ മുഴുവൻ വഞ്ചിക്കുന്ന നടപടിയാണ്. </p><p>എന്തായാലും ഇത്തവണ നെയ്യ് പണംകൊടുത്ത് പുറത്തുനിന്നു വാങ്ങില്ലെന്നാണു ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ വ്യക്തമാക്കിയിരിക്കുന്നത്. അരവണ നിർമാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ ബോർഡിന്‍റെ തീരുമാനം. ആവശ്യത്തിനു നെയ്യ് ഭക്തർ തന്നെ കൊണ്ടുവരുമെന്നുവേണം കരുതാൻ. ശബരിമലയുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാവുന്ന തട്ടിപ്പുകളിലും വിവാദങ്ങളിലും ഭക്തർക്കു വലിയ മാനസിക പ്രയാസമുണ്ടാവുന്നുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത ശബരിമലയിൽ ആവശ്യമാണ്.</p>]]></content:encoded></item></channel></rss>