സംസ്ഥാന ജിഎസ്ടി പിരിവില്‍ ഇടിവ്  Image by Drazen Zigic on Freepik
Business

സംസ്ഥാന ജിഎസ്ടി പിരിവില്‍ ഇടിവ്

കൊച്ചി: ദേശീയ തലത്തിലെ ചരക്ക്-സേവന നികുതി (ജിഎസ്ടി) സമാഹരണം കഴിഞ്ഞ വര്‍ഷം ജൂലൈയിലെ 1.65 ലക്ഷം കോടി രൂപയില്‍ നിന്ന് കഴിഞ്ഞ മാസം (ജൂലൈ) 1.82 ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നപ്പോള്‍, കേരളത്തിലെ പിരിവിലുണ്ടായത് വീഴ്ച.

2023 ജൂലൈയിലെ 2,381 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കഴിഞ്ഞ മാസത്തെ ജിഎസ്ടി സമാഹരണത്തില്‍ 5 ശതമാനം മാത്രമാണ് വര്‍ധനയെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സംയോജിത ജിഎസ്ടി വിഹിതമടക്കം കേരളത്തിന്‍റെ വരുമാനം 5,514 കോടി രൂപയാണ് മുന്‍ വര്‍ഷത്തെ 2,534 കോടി രൂപയേക്കാള്‍ ഒരു ശതമാനം കുറവാണിത്.

കഴിഞ്ഞ മാസം ദേശീയ തലത്തില്‍ പിരിച്ചെടുത്ത 1.82 ലക്ഷം കോടി രൂപ ജിഎസ്ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ വലിയ പ്രതിമാസ സമാഹരണമാണ്. 2024 ഏപ്രിലില്‍ പിരിച്ചെടുത്ത 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും റെക്കോഡ്. ഇക്കഴിഞ്ഞ ജൂണില്‍ 1.73 ലക്ഷം കോടിയും മേയില്‍ 1.78 ലക്ഷം കോടിയുമായിരുന്നു ദേശീയതലത്തിലെ ജിഎസ്ടി സമാഹരണം.

മൂന്‍ വര്‍ഷം ജൂലൈയിലെ 1.65 ലക്ഷവുമായി നോക്കുമ്പോള്‍ 10 ശതമാനമാണ് ജൂലൈയിലെ ജിഎസ്ടി സമാഹരണത്തിലെ വര്‍ധന. മൊത്തം ജിഎസ്ടി വരുമാനത്തില്‍ 32,386 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 40,289 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. 96,447 കോടി രൂപ സംയോജിത ജിഎസ്ടിയായും 12,953 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു. ഇതില്‍ 16,283 കോടി രൂപ റീഫണ്ടായി നല്‍കി. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള പോസിറ്റീവായ സൂചനയാണ് ജിഎസ്ടി പിരിവിലുണ്ടായ വര്‍ധന സൂചിപ്പിക്കുന്നത്. ആഭ്യന്തര ഉപയോഗം വര്‍ധിച്ചതും ഇറക്കുമതി കാര്യമായി ഉയര്‍ന്നതുമാണ് ഇതിന് സഹായകമായത്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്