കൊച്ചി: രാജ്യത്തെ 1,55,000 പോസ്റ്റ് ഓഫിസ് ശൃംഖലയിലൂടെ ബാങ്കിങ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് 2018ല്‍ ആരംഭിച്ച ഇന്ത്യ പോസ്റ്റ് സേവിങ്സ് ബാങ്ക് 2022-23ല്‍ ലാഭകരമാകുമെന്ന് സിഇഒ ജെ. വെങ്കട് രാമു.
2024-25ല്‍ ലാഭവും നഷ്ടടവുമില്ലാത്ത അവസ്ഥ കൈവരിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. 2020-21ല്‍ 335 കോടി രൂപയുടെയും, 2021-22ല്‍ 169 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തി. ആദ്യ അഞ്ചു വര്‍ഷത്തില്‍ സാങ്കേതിക സംവിധാനങ്ങള്‍ക്കും പുതിയ നിയമനങ്ങള്‍ക്കും ചെലവ് കൂടുതലായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
2022-23ല്‍ വരുമാനം 755 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കറണ്ട്, സേവിങ്സ് നിക്ഷേപങ്ങള്‍ 6300 കോടി രൂപയായിട്ടുണ്ട്. നിക്ഷേപങ്ങളായി സ്വീകരിക്കുന്നത് ബാങ്കുകളില്‍ നിക്ഷേപിച്ച് 1-2 ശതമാനം ആദായമാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന് ലഭിക്കുന്നത്. ഇതുകൂടാതെ ഫീസ് ഈടാക്കുന്ന സേവനങ്ങള്‍ വര്‍ധിപ്പിച്ചും വരുമാനം കൂട്ടാന്‍ സാധിച്ചു. വ്യാപാരികള്‍ക്ക് നല്കുന്ന റുപേ ഡെബിറ്റ് കാര്‍ഡ്, യുപിഐ സേവനങ്ങള്‍ എന്നിവയില്‍ നിന്നാണ് ഫീസ് വരുമാനം ലഭിക്കുന്നത്. മൊത്തം വരുമാനത്തില്‍ പേയ്മെന്റ്സ് ബാങ്കിങ് ബിസിനസില്‍ നിന്ന് 70 ശതമാനവും, ഫീസ് ഇനത്തില്‍ 30 ശതമാനം വരുമാനം ലഭിക്കുന്നുണ്ട്.
ബിസിനസ് വിപുലീകരിക്കാനായി 10,000 മുതല്‍ 5 ലക്ഷം രൂപ വരെ വായ്പകള്‍ നല്‍കാനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. വിവിധ ബാങ്കുകളുമായി സഹകരിച്ച് വായ്പ, ഇൻഷ്വറന്‍സ് വിതരണം നടത്താനും ഇന്ത്യ പോസ്റ്റ് ബാങ്ക് ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.