ന്യൂഡൽഹി: രാജ്യത്തിന്റെ കയറ്റുമതിയിൽ 6 ശതമാനം ഉയര്‍ന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. 2022-23 കാലയളവില്‍ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യണ്‍ ഡോളറായി അതായത് ഏകദേശം 36000 കോടി രൂപ. പെട്രോളിയം, ഫാര്‍മ, കെമിക്കല്‍സ്, മറൈന്‍ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളര്‍ച്ചയാണ് വർധനവിന് കാരണമായത്.
രാജ്യത്തെ കയറ്റുമതി വളര്‍ച്ച റെക്കോഡ് ഉയരത്തിലാണ്. അതേസമയം, 2021-22ലെ 613 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23ല്‍ രാജ്യത്തിന്റെ ഇറക്കുമതി 16.5 ശതമാനം വര്‍ധിച്ച് 714 ബില്യണ്‍ ഡോളറായി. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഒരുമിച്ച് ഉയര്‍ന്നിട്ടുണ്ടെന്നും 2021-22ലെ 676 ബില്യണില്‍ നിന്ന് 2022-23ല്‍ 14 ശതമാനം വര്‍ധിച്ച് 770 ബില്യണ്‍ ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 770 ബില്യണ്‍ ഡോളറിലെത്തി, മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ സേവന കയറ്റുമതിയും 2021-22ലെ 254 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23ല്‍ 27.16 ശതമാനം വര്‍ധിച്ച് 323 ബില്യണ്‍ ഡോളറായി.
ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്കീമുകള്‍ ഇതിനു സഹായകമായി. ഇന്ത്യ നിലവില്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന മികച്ച അഞ്ച് രാജ്യങ്ങള്‍ യുഎഇ, യുഎസ്, നെതര്‍ലാന്‍ഡ്സ്, യുകെ, ഇറ്റലി എന്നിവയാണെന്ന് ഐസിഇഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.