Paytm payments bank 
Business

പേടിഎം ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്ന് റിസർവ് ബാങ്ക് ഉത്തരവ്

മുംബൈ: പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ഫെബ്രുവരി 29 മുതൽ ഒരു കസ്റ്റമർ അക്കൗണ്ടുകളിൽനിന്നും വാലറ്റുകളിൽനിന്നും ഫാസ്‌ടാഗിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തതാണ് വിലക്കിനു കാരണം.

സമഗ്ര സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടുകളിലും പുറമേയുള്ള ഓഡിറ്റർമാർ തയാറാക്കിയ റിപ്പോർട്ടുകളിലും പെടിം നിരന്തരം ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ആർബിഐ വാർത്താക്കുറിപ്പിൽ പറയുന്നു.

ഡെപ്പോസിറ്റുകൾക്കു പുറമേ ക്രെഡിറ്റ് ട്രാൻസാക്ഷനുകളും ടോപ്പ്അപ്പുകളും ഒരു കസ്റ്റമർ അക്കൗണ്ടിലും പ്രീപെയ്ഡ് ഇൻസ്ട്രമെന്‍റുകളിലും വാലറ്റുകളിലും ഫാസ്‌ടാഗുകളിലും എൻസിഎംസി കാർഡുകളിലും നടത്താൻ പാടില്ല. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള പലിശ, ക്യാഷ്‌ബാക്ക്, റീഫണ്ടുകൾ എന്നിവ നടത്തുന്നതിനു തടസമില്ല.

ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലോ പ്രീപെയ്ഡ് ഇൻസ്ട്രമെന്‍റുകളിലോ ഫാസ്‌ടാഗുകളിലോ എൻസിഎംസിയിലോ ശേഷിക്കുന്ന ബാലൻസ് പിൻവലിക്കുന്നതിനോ മറ്റേതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിനോ യാതൊരു തടസവും നേരിടാൻ പാടില്ലെന്നും നിർദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ