അനിൽ അംബാനിക്ക് 25 കോടി പിഴ ചുമത്തി സെബി 
Business

അനിൽ അംബാനിക്ക് 25 കോടി പിഴ ചുമത്തി സെബി; ഓഹരി വിപണിയിൽ 5 വർഷം വിലക്ക്

മുംബൈ: റിലയൻസ് ഹോം ഫിനാൻസിലെ പണം വക മാറ്റി ചെലവഴിച്ചതിന്‍റെ പേരിൽ വ്യവസായി അനിൽ അംബാനിക്ക് 25 കോടി രൂപ പിഴയും 5 വർഷത്തേക്ക് ഓഹരി വിപണിയിൽ വിലക്കും ഏർപ്പെടുത്തി സെബി. റിലയൻസ് ഹോം ഫിനാൻസിന്‍റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കുമെതിരേ നടപടിയുണ്ടാകും. ഫിനാൻസിൽ നിന്ന് വായ്പയെന്ന മട്ടിൽ വ്യാജമായി പണം സ്വന്തമാക്കാൻ ശ്രമിച്ചുവെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ഫിനാൻസിന്‍റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധൽക്കർ, പിങ്കേഷ് ആർ ഷാ, എന്നിവരുൾപ്പെടെ 24 പേർക്കും വിലക്കുണ്ട്.

അമിതിന് 27 കോടി രൂപയും രവീന്ദ്ര സുധൽക്കറിന് 26 കോടി രൂപയും പിങ്കേഷ് ആർ ഷായ്ക്ക് 21 കോടി രൂപയും പിഴ ചുമത്തിയിട്ടുമുണ്ട്. അനധികൃത ഇടപാടുകൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് 2022 ഫെബ്രുവരിയിൽ ആർഎച്ച് എഫ് എൽ , അനിൽ അംബാനി, അമിത് ബപ്ന, രവീന്ദ്ര സുധാൽകർ, പിങ്കേഷ് എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

സെബി നടപടിയെടുത്ത സാഹചര്യത്തിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കാൻ അനിൽ അംബാനിക്ക് ആകില്ല. റിലയൻ‌സ് ഹോം ഫിനാൻസിന് 6 മാസം വിലക്കും 6 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്