എം പോക്സ് 
Health

മങ്കിപോക്സ്: കോംഗോയിൽ ആരോഗ്യ അടിയന്തിരാവസ്ഥ

കോംഗോയിൽ അതിവേഗം പടരുകയാണ് മങ്കി പോക്സ് . എംപോക്സ് എന്ന് അറിയപ്പെടുന്ന ഈ പകർച്ചവ്യാധി പേരു സൂചിപ്പിക്കും പോലെ കുരങ്ങുകളിൽ നിന്ന് പടരുന്നു. കേരളത്തിൽ കുരങ്ങു പനി എന്നും ഇത് അറിയപ്പെടുന്നു.

കോംഗോയിൽ മാത്രം ഈ വർഷം ഈ രോഗം ബാധിച്ച് 570 മരണവും 16,700 സ്ഥിരീകരിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ മങ്കിപോക്സ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കോംഗോയുടെ ആരോഗ്യ മന്ത്രി റോജർ കാംബ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച മാത്രം അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 15,664 സംശയാസ്പദമായ കേസുകളിൽ നിന്നും 548 മരണങ്ങളിൽ നിന്നും വർധിച്ച കണക്കാണിത്.

ആദ്യമായി 2022 ഡിസംബറിലാണ്, ഡിആർസിയിൽ ദേശീയതലത്തിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടത്.

ഇപ്പോൾ17 ആഫ്രിക്കൻ രാജ്യങ്ങളെയും ഭൂഖണ്ഡത്തിന് പുറത്തുമായി അതിവേഗം പരക്കുകയാണ് ഈ രോഗം. 15 വയസിന് താഴെയുള്ള കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ആഗോള തലത്തിൽ ഈ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന മങ്കി പോക്സിനെതിരെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ആഫ്രിക്കൻ യൂണിയന്‍റെ ആരോഗ്യ ഏജൻസിയുടെ കണക്കനുസരിച്ച്, 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ മങ്കി പോക്സ് കേസുകളുടെ എണ്ണം 160 ശതമാനം വർദ്ധനയാണ് .ഇത് മങ്കി പോക്സ് വൈറസിന്‍റെ കൂടുതൽ മാരകമായ വകഭേദമായ ക്ലേഡ് 1 ബിയാണ് .ആദ്യ ഘട്ട വൈറസുകളെക്കാൾ അതിഭീകരമായ ഈ വകഭേദം 3.6 ശതമാനം മരണനിരക്ക് ഉണ്ടാക്കുന്നു.

പഴുപ്പ് നിറഞ്ഞ മുറിവുകളും ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുമാണ് മങ്കി പോക്സിന്‍റെ അടയാളങ്ങൾ.ക്ലേഡ് 1, ക്ലേഡ് 1 ബി ഒഫ് ഷൂട്ട് എന്നിങ്ങനെ രണ്ടു സ്ട്രെയിനുകളാണ് കോംഗോയിലും അയൽ രാജ്യങ്ങളിലും ഇപ്പോൾ പടർന്നു പിടിക്കുന്നത്.

ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ ഇതു പകരുന്നതായി കോംഗോയിലെ പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഈ രോഗം വായുവിലൂടെ പകരില്ല.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം