ആനിക്കാവിളയുടെ കാറലുള്ള പകലുകൾ | കവിത വര: സുഭാഷ് കല്ലൂർ
Literature

ആനിക്കാവിളയുടെ കാറലുള്ള പകലുകൾ | കവിത

MV Desk

അനുകുമാർ തൊടുപുഴ

അരികത്തുണ്ട്,

50 എണ്ണ

100 തെയില,

501 ബാരസോപ്പ്

ഒക്കെ വാങ്ങി ഓടിയ

നിക്കറ് കാലം.

കൊയ്ത്തു കാലത്ത്

കുത്ത് കൂടും.

ചെളി മണക്കും,

ഉരലിനാഴം താഴും

തവിയൂന്നിയുടയ്ക്കും അടച്ചൂറ്റിപ്പലകയിൽ

മുളകരിപൊട്ടും,

ചാരം മണക്കും.

കുഴിഞ്ഞ കണ്ണുകൾ ചുറ്റും നിരക്കും

കല്ലുപ്പ് തുപ്പും,

പ്ലാവിലകുമ്പിളിൽ വറ്റ് പറ്റും.

അപ്പനന്തി മോന്തും

അമ്മ, നോവ് തിന്നും.

തെളിപകലുരുകി വീണ് സന്ധ്യ വേർക്കും

കാളിയവയറിൽ

തീ പാറുന്ന നേരം

ആനിക്കാവിളയുലഞ്ഞ്,

കൊതിയുമ്മ കൊള്ളും.

തൊണ്ടയിൽ,

കാറൽ ചുവ കനക്കും.

ആനിക്കാവിളയുടെ കാറലുള്ള പകലുകൾ

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു