ഭാഷാന്തരം, കവിത വര: സുഭാഷ് കല്ലൂർ
Literature

കവിത | ഭാഷാന്തരം

രാധാകൃഷ്ണൻ കാനായി

വീട്ടിലുണ്ടൊരു ഭാഷാ

വഴി പലതുംചുറ്റിതിരിഞ്ഞ്

കാടിറങ്ങിയ ഭാഷ.

കതിർ കറ്റയ്ക്കൊപ്പം -

വന്ന ചെളിപുരണ്ടഭാഷ

മലയിറങ്ങി, ഒഴുകി വന്ന

പല ഊരുകൾതാണ്ടിയ ഭാഷ.

മലനാടുകൾ, ഇടനാടുകൾ

പലകാലകുളമ്പടി ഭാഷ.

അമ്മിഞ്ഞപാലിനാൽത -

ന്നമ്മ പകർന്നാടിയ ഭാഷ.

പാടത്ത് വിതച്ചും, കിതച്ചും

പരിഭവമില്ലാതച്ഛൻ ഭാഷ

വായാടിയാംഭാഷയ് ക്കുണ്ട്

വയൽ ചതുപ്പിലൊരുത്സവം

വിതയ്ക്കാനും. കൊയ്യാനും

വരും കാലമോർക്കാനും

ആ വയൽ കടന്നേ-

ഞാൻസ്കൂളിലെത്തി

ആ വനഭാഷയെ

പുറത്തിരുത്തി

സ്കൂൾ ബെഞ്ചിൽ

ഞാനേകനായി...

ഓരിയിട്ടോടി

അങ്ങുമിങ്ങും

കോലായിലുള്ളൊരെൻ

ജീവ ഭാഷ....

പുതുശീലതരു നട്ടുനനച്ചു

സമ്പത്തുള്ളവരൊരു കൂട്ടർ

വയലേലകൾ തരിശായി.

വിൽക്കാൻ, വാങ്ങാൻ..

പുതിയൊരുഭാഷ പഠിപ്പിച്ചു.

മോറി പശുവിൻചായ്പൊരു

സ്മാരകശിലയായുണരുന്നു

പോർച്ചായ് മാറിയ

ചായ്പിൽ മോട്ടോർ -

കാർ അതികേമത്വം.

പക്കത്തെ വീട്ടിലും

പറമ്പിലും മുറ്റത്തും

ഉരിയാട്ടമില്ലാതുളെളാരു -

ഊരിന്‍റെ ഭാഷാ വൈചിത്രം.

ഭാഷാന്തരം, കവിത

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു