Crime

15 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 57 വർഷം കഠിന തടവും പിഴയും

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 57 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷ വിധിച്ചത്. കൂവേരി തേറണ്ടി പിടിക വളപ്പിൽ പി.വി. ദിഗേഷ് (34) ആണ് കേസിലെ പ്രതി.‌

2020 ജൂലൈ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു സമീപത്തുള്ള റബ്ബർ തോട്ടത്തിൽ വച്ച് 15 കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനു മുമ്പും രണ്ടു തവണ പീഡിപ്പിക്കാൻ നേക്കിയതായും സംഭവം പുറത്ത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തളിപ്പറമ്പ് ഇൻസ്പെക്‌ടർ ആയിരുന്ന എൻ കെ സത്യാനന്ദനാണ് കേസ് അന്വേഷിച്ചത്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു