മേജർ രവി 
Crime

ധനകാര്യസ്ഥാപനത്തിന്‍റെ 12.5 ലക്ഷം രൂപ തട്ടിച്ചു; മേജർ രവിക്കെതിരേ കേസ്

തൃശൂർ: ധനകാര്യസ്ഥാപനത്തിന്‍റെ 12.5 ലക്ഷം രൂപ തട്ടിച്ചുവെന്ന പരാതിയിൽ സംവിധായകൻ മേജർ രവിക്കെതിരേ കേസ്. കോടതി നിർദേശത്തെത്തുടർന്ന് ഇരിങ്ങാലക്കുട പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മേജർ രവിയുടെ തണ്ടർഫോഴ്സെന്ന സ്ഥാപനത്തിനെതിരേയുള്ള പരാതി.

സ്ഥാപനത്തിന്‍റെ സഹ ഉടമകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ധനകാര്യസ്ഥാപനത്തിന്‍റെ സ്വത്തു വകകൾക്ക് സുരക്ഷ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയതിനു ശേഷം സേവനങ്ങൾ നൽകിയില്ലെന്നും പണം തിരിച്ചു നൽകിയില്ലെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മേജർ രവി, അനിൽകുമാർ, അനിൽകുമാർ നായർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

പാലക്കാട് 'പൊള്ളൽ' തുടങ്ങി

അഞ്ചുദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണം; നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്

വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; തൊടുപുഴ സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ

വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാർ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

മഹാരാഷ്‌ട്ര ബിജെപി സഖ്യം സീറ്റ് ധാരണയിലേക്ക്; കോൺഗ്രസിൽ അനിശ്ചിതത്വം