man arrested for storing 25 human skulls and bones from ramanagara farm house 
Crime

അസ്ഥികൾകൊണ്ട് കസേര, 25 തലയോട്ടികൾ; ഒരാൾ അറസ്റ്റിൽ

ബംഗളൂരു: രാമനഗരിയിൽ ഫാം ഹൗസിൽ നിന്ന് തലയോട്ടികളും അസ്ഥികളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ജൊഗരദൊഡി സ്വദേശി ബലറാമിനെ അറസ്റ്റ് ചെയ്തു.

ഫാംഹൗസിൽ നിന്ന് 25 മനുഷ്യതലയോട്ടികളും നൂറിലേറെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. ദുർമന്ത്രവാദത്തിനായിട്ടാണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നതെന്നാണ് പൊലീസിന്‍റെ സംശയം. ഗ്രാമത്തിലെ ശ്മശാനത്തിൽ ബലറാം തലയോട്ടികളുപയോഗിച്ച് മന്ത്രവാദം നടത്തുകയാണെന്ന പരാതിയെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥരും, പൊലീസും ചേർന്ന് ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്.

രണ്ടു ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൂടാതെ സംഭവസ്ഥലത്തുനിന്ന് അസ്ഥികൾകൊണ്ട് നിർമിച്ച കസേരയും കണ്ടെത്തി. പൂർവികരുടെ കാലം തൊട്ടേ ഇവിടെ തലയോട്ടികളും അസ്ഥികളും ഉള്ളതാണെന്നാണ് ബലറാം അവകാശപ്പെടുന്നത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ