Crime

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കം; ഭർത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

മലേഷ്യ: വീട്ടിലിരുന്ന് ഒരുമിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിൽ ഭർത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു. കിഴക്കൻ മലേഷ്യൻ സംസ്ഥാനമായ സബയിലാണ് സംഭവം. തന്നെ തീകൊളുത്തി കൊല്ലാൻ ഭര്‍ത്താവിനെ സ്ത്രീ വെല്ലുവിളിച്ചുവെന്നും ഇതിനു പിന്നാലെ ഇയാൾ പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. സംഭവത്തിൽ 50കാരനായ ഭർത്താവ് അറസ്റ്റിലായിട്ടുണ്ട്.

സബയിലെ കെനിംഗൗ ജില്ലയിൽ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാവുകയും, വഴക്ക് രൂക്ഷമായതോടെ തന്നെ ജീവനോടെ കത്തിക്കാൻ ഭാര്യ ഭർത്താവിനോട് വെല്ലുവിളിക്കുകയുമായിരുന്നു. പിന്നാലെ ഇയാൾ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

41 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ 16 വയസുകാരിയായ മകൾ ഈ സമയം വീട്ടിലുണ്ടായിരുന്നു. മകള്‍ തീ കെടുത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന തന്‍റെ 2 ഇളയ സഹോദരങ്ങളെ സുരക്ഷിതമായ പുറത്തിറക്കി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. നീണ്ട 16 മണിക്കൂര്‍ ചികിത്സയ്ക്കു കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഫെബ്രുവരി 9 വരെ റിമാന്‍ഡ് ചെയ്തു. 50 വയസുകാരനായ ഭര്‍ത്താവ് നേരത്തെയും ഇവരെ തീ കൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നും വിവരം ലഭിച്ചതായി പൊലീസ് കൂട്ടിച്ചെർത്തു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം