വയനാട്: സിദ്ധാർഥന്‍റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളെജിലെ രണ്ട് വിദ്യാർഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന് ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ കണ്ടെത്തൽ. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചു.
സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആൾക്കൂട്ട വിചാരണ പുറത്തുവന്നത്. 2019,2021 ബാച്ചുകളിൽപ്പെട്ട രണ്ട് വിദ്യാർഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആന്‍റി റാഗിംഗ് സ്ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.