Crime

ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച കേസ്: പ്രതികളെ റിമാൻഡ് ചെയ്തു

പത്തനംതിട്ട : ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. മോഷ്ടാക്കൾ കേബിൾ വില്പന നടത്തിയ എരുമേലിയിലുള്ള ആക്രിക്കടയുടമയേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. എരുമേലി സ്വദേശി മുഹമ്മദ്‌ സാലിയാണ് അറസ്റ്റിലായത്. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു.

മുഹമ്മദ് സാലിയുടെ ഉടമസ്ഥതയിൽ എരുമേലിയിലുള്ള രണ്ട് കടകളിൽ നിന്നായി പ്രതികൾ വിറ്റ കേബിൾ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും പോലീസ് സംഘം ഇന്ന് കണ്ടെടുത്തു. പമ്പ പോലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിലാണ് ഇവ കണ്ടെടുത്തത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം തുടരാനാണ് പോലീസ് നീക്കം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു