പ്രിയങ്ക, മിഥുൻദേവ് 
Crime

വനിതാ ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ നൽകി മർദിച്ച സംഭവം: ബന്ധുവായ സ്ത്രീയടക്കം 2 പേർ അറസ്റ്റിൽ

വൈപ്പിൻ: എടവനക്കാട് ചത്തങ്ങാട് ബീച്ചിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ‌വനിതാ ഓട്ടോ ഡ്രൈവർ ജയയാണ് (43) മർദനത്തിനിരയായത്. സംഭവത്തിൽ ജയയുടെ പൃതസഹോദരിയുടെ മകൾ പ്രിയങ്ക (30), മിഥുൻ ദേവ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്കയുടെ ഭർത്താവ് സജീഷ് ഒളിവിലാണ്.

സജീഷിന്‍റെ കുടുംബവുമായുള്ള വഴിത്തർക്കമാണ് ആക്രമണത്തിനു പിന്നിൽ. അയൽവാസികളായ ഇരുകുടുംബക്കാരും കലഹിച്ചിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് സജീഷ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയായിരുന്നു. സജീഷിന്‍റെ സുഹൃത്തായ മിഥുൻദേവാണ് ക്വട്ടേഷൻ സംഘത്തിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തത്. ഇവർ ഒരു ദിവസം ഞായറയ്ക്കലെ ലോഡ്ജിൽ താമസിച്ചതായും സൂചനയുണ്ട്. ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സജീഷിനും ക്വട്ടേഷൻ സംഘത്തിനും വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു