കവിയൂർ പൊന്നമ്മ ഇനി ഓർമ്മ; യാത്രാമൊഴി ചൊല്ലി മലയാളക്കര 
Kerala

കവിയൂർ പൊന്നമ്മ ഇനി ഓർമ്മ; യാത്രാമൊഴി ചൊല്ലി മലയാളക്കര

കൊച്ചി: അന്തരിച്ച മലയാള നടി കവിയൂർ പൊന്നമ്മയ്ക്ക് യാത്രമൊഴി നൽകി മലയാളക്കര. പെരിയാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീപീഠം വീട്ടു വളപ്പിലാണ് സാംസ്ക്കാര ചടങ്ങുകൾ നടന്നത്. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിനാളുകൾ കവിയൂർ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. സംസ്ഥാന സർക്കാറിന്‍റെ പൂർണ ഓദ്യോഗിക ബഹുമതിയോടെയായിരുന്നു യാത്രയയപ്പ്.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു കവിയൂർ പൊന്നമ്മ വിട പറഞ്ഞത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാവിലെ 9 മുതല്‍ 12 വരെ കളമശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. രണ്ട് ദിവസം മുമ്പ് അമെരിക്കയിലേക്ക് മടങ്ങിയ ഏക മകൾക്ക് സംസ്കാര ചടങ്ങിന് എത്താനായില്ല. ഇളയ സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി,ജോഷി, സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിന്‍റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാനെത്തി. മന്ത്രി പി. രാജീവും അന്ത്യാഞ്ജലി അർപ്പിച്ചു.

അന്‍വറിന് വിമർശനം, ശശിക്ക് പിന്തുണ

തൃശൂർ പൂരം കലക്കിയ സംഭവം; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു

ആലപ്പുഴയിൽ എംപോക്സ് സംശയം; വിദേശത്തു നിന്ന് എത്തിയ ആൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ്ങിനെ നിയമിച്ചു

കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബാഗിലാക്കി കുഴിച്ചുമൂടി; കുറ്റം സമ്മതിച്ച് പ്രതികൾ