cpm state conference 
Kerala

30 വർഷങ്ങൾക്കു ശേഷം സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുന്നു

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുന്നു. മുപ്പത് വർഷത്തിന് ശേഷമാണ് കൊല്ലത്ത് സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇത്തവണത്തെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി 2025 ഫെബ്രുവരിയിലാണ് സമ്മേളനം നടക്കുന്നത്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലും ഏരിയ സമ്മേളനം നവംബറിലും നടക്കും. ഡിസംബർ ജനുവരി മാസങ്ങളിലാവും ജില്ലാസമ്മേളനം.

മുമ്പ് 1995 ഫെബ്രുവരിയിൽ ആശ്രമം മൈതാനത്ത് വച്ച് നടന്ന സമ്മേളനത്തിൽ ദേശീയ നേതാവായ ഇ.എം.എസ്. അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ജനസാഗരങ്ങൾ പങ്കെടുത്ത സമ്മേളനം കൊല്ലം കണ്ട വലിയ സമ്മേളനങ്ങളിലൊന്നായിരുന്നു. ആശ്രമം മൈതാനത്ത് നിന്നാരംഭിച്ച ശക്തി പ്രകടനം സ്റ്റേഡിയത്തില്‍ സമാപിച്ചു.ദേശീയ നേതാക്കൾ ആശ്രാമം ഗസ്റ്റ് ഹൗസിലും സംസ്ഥാന നേതാക്കൾ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലുമാണ് താമസിച്ചത്. അന്നത്തെ പ്രതിനിധി സമ്മേളനം ടൗൺഹാളിൽ വച്ചായിരുന്നു നടന്നത്.

1971ൽ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തിരുന്നു. തുറന്ന ജീപ്പിൽ നേതാക്കളായ ഇ.എം.എസ്, എ.കെ.ജി സുന്ദരയ്യ എന്നിവർ മുന്നിൽ നിന്ന് പ്രകടനം നയിച്ചു. അന്ന് നടന്ന ശക്തിപ്രകടനം ചരിത്രത്തിൽ വലിയ ഇടമാണ് നേടിയത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം