രക്ഷാദൗത്യം 
Kerala

റോബോട്ടിക് ക്യാമറയിൽ ജോയിയുടെ ശരീരഭാഗങ്ങൾ പതിഞ്ഞതായി സൂചന

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ കാണാതായ ജോയിക്കു വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ. തെരച്ചിലിനായി ഉപയോഗിച്ച റോബോട്ടിക് ക്യാമറയിൽ ചിത്രം പതിഞ്ഞതായി സൂചന. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാലിന്യം മൂലം രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. മാലിന്യങ്ങൾ നീക്കിയാൽ മാത്രമേ രക്ഷാപ്രവർത്തനം മുന്നോട്ടു പോകൂ എന്ന സാഹചര്യത്തിലാണ് ജോയിയുടെ ശരീരഭാഗം എന്നു സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.

ജോയി വീണതിന്‍റെ 10 മീറ്റർ മാറിയാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം ലഭിച്ചത്. രക്ഷാ ദൗത്യം 27 മണിക്കൂർ പിന്നിടുമ്പോഴും ജോയിയെ കണ്ടെത്താനായിട്ടില്ല.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി