pinarayi vijayan | vd satheesan file image
Kerala

മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങള്‍ വെട്ടിനിരത്തി; സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്‍റെ പരാതി

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറയുന്നു.

നക്ഷത്ര ചിഹ്നമുള്ള 49 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് സഭയില്‍ നേരിട്ട് മറുപടി നല്‍കേണ്ടവയായിരുന്നു. അത് നിയമസഭ സെക്രട്ടേറിയറ്റ് ബോധപൂര്‍വം ഒഴിവാക്കി, നക്ഷത്ര ചിഹ്നമിടാതെ അപ്രധാന ചോദ്യമാക്കി. ഇതുവഴി മുഖ്യമന്ത്രി നിയമസഭയില്‍ നേരിട്ട് മറുപടി നല്‍കേണ്ട സാഹചര്യമാണ് ഒഴിവാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ഈ നടപടി സ്പീക്കറുടെ മുന്‍കാല റൂളിങ്ങിന് വിരുദ്ധമാണെന്നും ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. ഈ വിഷയം നിയമസഭയ്ക്ക് അകത്തും ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്‍റെ ആലോചന. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

മുഖ‍്യമന്ത്രിക്ക് പിആർ ഏജൻസിയുണ്ടെന്ന് വിശ്വസിക്കുന്നില്ല, പറഞ്ഞ കാര‍്യത്തിൽ ഉറച്ചുനിൽകാനുള്ള ചങ്കൂറ്റവും നട്ടെല്ലും അദേഹത്തിനില്ല: കെ.സുധാകരൻ

ലോറിക്ക് അർജുന്‍റെ പേര് തന്നെ ഇടും; ആരോപണങ്ങൾ നിഷേധിച്ച് ലോറി ഡ്രൈവർ മനാഫ്

അന്‍വറിന്‍റെ രാഷ്ട്രീയ പാർട്ടിയിലേക്കില്ല; പി.വി. അൻവറിനെ തള്ളി കെ.ടി. ജലീൽ

'മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു; എല്ലാം യൂട്യൂബ് വ്യൂസ് കൂട്ടാന്‍'; ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം

മുഖ‍്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസും ലീഗും