PV Anvar MLA file
Kerala

പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണം; പി.വി. അൻവറിനോട് അഭ്യർഥിച്ച് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാർത്ത സമ്മേളനത്തിനു പിന്നാലെ പി.വി. അൻവറിനെതിരേ സിപിഎം സെക്രട്ടേറിയേറ്റ്. പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും സിപിഎം പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.

പ്രസ്താവനയുടെ പൂർണരൂപം....

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്‌.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട്‌ പാര്‍ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല.

പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.

ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിനു കൊടുത്തത് സിപിഎമ്മിന്‍റെ ചതിയെന്ന് മകൾ

ദൈവത്തെ ആശ്രയിച്ചാലെ സമ്മര്‍ദങ്ങളെ നേരിടാനാകൂ; വിചിത്ര പരാമർശവുമായി നിർമല സീതാരാമൻ

തൃശൂരിൽ രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു

10 ലക്ഷം ഫോളോവേഴ്സുമായി ബിജെപി കേരള; സിപിഎമ്മും കോൺഗ്രസും ബഹുദൂരം പിന്നിൽ

ഫുട്ബോൾ മത്സരത്തിനിടെ തർക്കം; വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ലീഗ് നേതാവിന്‍റെ മകൻ പിടിയിൽ