എഡിജിപി അജിത് കുമാർ 
Kerala

എഡിജിപി തുടരുന്നു, എൽഡിഎഫിൽ അസ്വസ്ഥത

എം.ബി. സന്തോഷ്

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചു എന്ന് വ്യക്തമായിട്ടും എഡിജിപി എം.ആർ. അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് എൽഡിഎഫിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു.

എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ച് ഒരാഴ്ചയ്ക്കുശേഷവും ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടാവാത്തതിലെ സിപിഐയുടെ അമർഷം കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രത്തിൽ ലേഖനമെഴുതി ദേശീയ നിർവാഹക സമിതി അംഗം കെ. പ്രകാശ്ബാബു പ്രകടിപ്പിച്ചിരുന്നു. എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും ഈ വിഷയത്തിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.

കാനം രാജേന്ദ്രനുശേഷം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാവുമെന്ന് കരുതിയിരുന്ന പ്രകാശ് ബാബു, ബിനോയ് വിശ്വം നേതൃത്വത്തിലേക്ക് വന്നശേഷം ദേശീയ സെക്രട്ടേറിയറ്റിലേക്കും രാജ്യസഭാ എംപി സ്ഥാനത്തേയ്ക്കും പരിഗണിക്കപ്പെട്ടിരുന്നില്ല. ഔദ്യോഗിക നേതൃത്വത്തിന്‍റെ എതിർപക്ഷത്തുനിൽക്കുന്നുവെന്ന് കരുതുന്ന അങ്ങനെയൊരാൾ എഡിജിപി വിഷയത്തിൽ ലേഖനമെഴുതുമ്പോൾ ഇക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്ന സൂചനകൂടിയാണ്. തൃശൂർ ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ എഡിജിപിയുടെ "വിവാദ പൂരം കലക്കൽ' അന്വേഷണ റിപ്പോർട്ടിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത് ഇതിന്‍റെ തുടർച്ചയാണ്.

എൽഡിഎഫിൽ എന്തു പറയുന്നുവെന്നും അതിന് എന്ത് പ്രതികരണമുണ്ടായി എന്നും ഘടകകക്ഷി നേതാക്കൾ പറയുന്ന കീഴ്വഴക്കമില്ല. അത് വിശദീകരിക്കുന്നത് കൺവീനറാണ്. എന്നാൽ, കഴിഞ്ഞ എൽഡിഎഫ് യോഗത്തിന് മുമ്പും ശേഷവും ഘടകക്ഷി നേതാക്കൾ ആ രീതി മറികടന്നത് സിപിഎമ്മിനെ അമ്പരപ്പിച്ചു.

സിപിഎമ്മിലും എഡിജിപിയെ എന്തിന് മുഖ്യമന്ത്രി അനാവശ്യമായി ചുമക്കുന്നു എന്ന ചോദ്യമുയർന്നുകഴിഞ്ഞു. ആർഎസ്എസ് നേതാക്കളെ എഡിജിപി പോയി കണ്ടുവെന്ന് തെളിഞ്ഞ ശേഷവും ക്രമസമാധാന ചുമതലയിൽനിന്ന് നീക്കാത്തതിൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽപോലും വലിയ വിമർശനമാണുയരുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഫയലുകൾ പിടിച്ചുവെച്ച് പൊതുസമൂഹത്തിൽ അനാവശ്യ സംശയങ്ങളുണ്ടാക്കുന്നുവെന്ന പി വി അൻവർ എംഎൽഎയുടെ പ്രതികരണത്തോടെ വിഷയം ഒന്നുകൂടി കുരുങ്ങിയിട്ടുണ്ട്. എഡിജിപിക്ക് പിന്നാലെ പി. ശശിക്കെതിരെയും സിപിഎമ്മിന് പരാതി നൽകിയെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓസ്ട്രേലിയയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കുടുംബ സമേതം യാത്രയിലായതിനാൽ അടുത്ത ആഴ്ചയേ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യാനിടയുള്ളൂ.

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി

വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിന് ഒക്ടോബർ 3 ന് തുടക്കം: ഒരുക്കങ്ങൾ പൂർത്തിയാക്കി യുഎഇ

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു

നെഹ്റു ട്രോഫി വള്ളംകളിക്ക് സർക്കാർ 1 കോടി അനുവധിക്കും: മന്ത്രി റിയാസ്