9 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ 
Kerala

9 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: ദുബായിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ വലഞ്ഞു യാത്രക്കാർ. ശനിയാഴ്ച രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. പിന്നീട് യാത്രക്കാർ മണിക്കൂറുകൾ കാത്തിരുന്നശേഷം രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നമാണു വിമാനം റദ്ദാക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് റദാക്കിയാൽ റീഫണ്ടാകാൻ 7 ദിവസമാണു സമയമെടുക്കുക. മറ്റൊരു വിമാനത്തിൽ‌ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിത്തരാൻ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നായിരുന്നു എന്നായിരുന്നു സ്പൈസ് ജെറ്റ് അധികൃതരുടെ മറുപടി.

തൃശൂരിൽ മൂന്നിടങ്ങളിലായി വൻ എടിഎം കവർച്ച

ചക്രവാതച്ചുഴി: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്

പുനലൂർ - മധുര എക്സ്പ്രസ് വില്ലുപുരത്തേക്ക്

മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല,ആ ശോഭ ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ല; ടി.പി. രാമകൃഷ്ണന്‍

'ഗുണ്ടാ നിയന്ത്രണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം'; എഡിജിപിക്ക് മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശം