കനാലിൽ കണ്ടെത്തിയ മൃതദേഹം ജോയിയുടേത് 
Kerala

കനാലിൽ കണ്ടെത്തിയ മൃതദേഹം ജോയിയുടേതു തന്നെ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകിച്ചേരുന്ന പഴവങ്ങാടി തകരപ്പറമ്പിൽ കനാലിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം ജോയിയുടേതു തന്നെ എന്നു സ്ഥിരീകരിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ജോയിയെ കാണാതായത്. അന്നു മുതൽ ആരംഭിച്ച തെരച്ചിൽ 46 മണിക്കൂർ പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെയും ആമയിഴഞ്ചാൻ തോട്ടിൽ ജോയിക്കു വേണ്ടി നാവിക സേനാ സംഘവും സ്കൂബ ഡൈവർമാരും തെരച്ചിൽ തുടരുന്നതിനിടെയാണ്, കനാലിൽ മൃതദേഹം കണ്ടതായി തിരുവനന്തപുരം സബ് കലക്റ്റർക്ക് അറിയിപ്പ് ലഭിക്കുന്നത്. ഇതെത്തുടർന്ന് കരയ്ക്കടുപ്പിച്ച മൃതദേഹം ജോയിയുടേതു തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി