കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം. വൈകിട്ട് ഏഴിനു ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക, യുവജനകാര്യ, ഫിഷറിസ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ അഞ്ചാം പതിപ്പിന്റെ ക്യൂറേറ്റര്‍ ഷുബിഗി റാവുവിനെ മന്ത്രി പി.രാജീവ് ആദരിക്കും. പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരായ ജിജി സ്കറിയ, പി.എസ്.ജലജ, രാധ ഗോമതി എന്നിവരെയും ആദരിക്കും. 109 ദിവസം നീണ്ട പ്രദർശനത്തിനാണു സമാപനമാകുന്നത്.
മന്ത്രി കെ.രാജന്, മുന്‍മന്ത്രി എം.എ.ബേബി എന്നിവര്‍ സമാപന സന്ദേശം നല്‍കും. ബിനാലെ ഷോര്‍ട്ട് ഗൈഡ് കൈമാറ്റം കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, ഫൗണ്ടേഷന് ട്രസ്റ്റി ബോണി തോമസ് എന്നിവര്‍ ചേര്‍ന്നു നിർവഹിക്കും.
ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ബിനാലെ ഇന്റര്‍നാഷണല്‍ പാര്ട്ട്ണര്ഷിപ്സ് ആന്‍ഡ് പ്രോഗ്രാംസിന്റെ ഡോ. ശ്വേതല്‍ പട്ടേല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി.തോമസ്, എംഎല്‍എമാരായ കെ.ജെ.മാക്സി, കെ.ബാബു, കെ.എന്‍.ഉണ്ണിക്കൃഷ്ണന്, ടി.ജെ.വിനോദ്, കോര്പ്പറേഷന് കൗണ്‍സിലര്‍ പദ്മജ എസ്.മേനോന്, ടൂറിസം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ടൂറിസം ഡയറക്റ്റര്‍ പി.ബി.നൂഹ് എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനത്തെ തുടര്‍ന്ന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രൊജക്റ്റ് മലബാറിക്കസ് സംഗീത വിരുന്ന് അരങ്ങേറും. സമാപനദിനമായ ഇന്നു പ്രവേശനം സൗജന്യമാണ്. പ്രദര്‍ശന വേദികളില്‍ പ്രവേശനം വൈകിട്ട് അഞ്ചിന് അവസാനിക്കും.