പി.വി. സത്യനാഥന്‍ 
Kerala

കൊയിലാണ്ടി സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു: പ്രതി മുൻ ബ്രാഞ്ച് സെക്രട്ടറി; ഹർത്താൽ

കോഴിക്കോട്: കൊയിലാണ്ടി സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്‍ (62) ആണ് മരിച്ചത്. സത്യനാഥനെ കൊന്നതിനു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് സൂചന. കൊലപാതകം സംബന്ധിച്ച് രാഷ്ട്രീയ ആരോപണങ്ങളിലേക്ക് സിപിഎം മുതിർന്നിട്ടില്ല.

സംഭവത്തിനു പിന്നാലെ പ്രതി പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) കീഴടങ്ങിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ മുൻ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പൊലീസ് പറ‍ഞ്ഞു. മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. വ്യക്തിവൈരാഗ്യം മൂലമാണ് താൻ സത്യനാഥനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം.

പെരുവട്ടൂരിനും മുത്താമ്പിക്കും ഇടയിലുള്ള ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിനിടയിൽ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഒറ്റയ്ക്ക് നിന്നിരുന്ന സത്യനാഥനെ വെട്ടുകയായിരുന്നു. സമീപത്ത് നിന്നവർ ഒരാൾ ഓടിപ്പോവുന്നത് കണ്ടതായി മൊഴി നൽകി. ക്ഷേത്രത്തിലെ സിസിടിവിയിൽ ഇതിന്‍റെ കുറച്ചു ഭാഗങ്ങൾ പതിഞ്ഞതായാണ് വിവരം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കും.

ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ; അജിത് കുമാറിനെതിരായ നടപടിയിൽ തീരുമാനം ഉടൻ

പരസ്പര സഹായത്തോടെയാണ് സിപിഎമ്മും ബിജെപിയും പ്രവർത്തിക്കുന്നത്: കെ. സുധാകരൻ

എഡിജിപി അജിത് കുമാറിനെതിരേ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

പുതിയ പാർട്ടിയല്ല സാമൂഹ‍്യ കൂട്ടായ്മയാണ് രൂപികരിക്കുന്നത്: പി.വി. അൻവർ

കാസർഗോഡ് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ