കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2301.69 കോടി രൂപ; ജല അതോറിറ്റിയുടെ കുടിശിക മാത്രം 188.29 കോടി file
Kerala

കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2301.69 കോടി രൂപ; ജല അതോറിറ്റിയുടെ കുടിശിക മാത്രം 188.29 കോടി

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് പിരിഞ്ഞ് കിട്ടാനുള്ളത് 2301.69 കോടി രൂപയാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി . ഇതില്‍ 576.57 കോടതികളില്‍ കേസുമായി ബന്ധപ്പെട്ട് പിരിഞ്ഞ് കിട്ടാതെ കിടക്കുന്ന കുടിശികയാണ്.സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 172.75 കോടിയും സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ 338.70 കോടിയും നല്‍കാനുണ്ട്. ജല അതോറിറ്റിയുടെ കുടിശിക 188.29 കോടിയാണ്.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ 67.39 കോടിയും നല്‍കണം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 1009.74 കോടിയും വീടുകളില്‍ നിന്ന് 370.86 കോടിയും പിരിച്ചെടുക്കാനുണ്ട്. പി.സി. വിഷ്ണുനാഥ്, എല്‍ദോസ് പി. കുന്നപ്പിള്ളി, ചാണ്ടി ഉമ്മന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്