മാമലക്കണ്ടത്ത് വന്യമൃഗ ശല്യം; ശാശ്വത പരിഹാരം തേടി യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി 
Kerala

വന്യമൃഗ ശല്യം; ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി . ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് യുവാവിന്‍റെ ആത്മഹത്യാ ഭീഷണി . വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സോളമൻ എന്നയാളാണ് ദേഹത്ത് പെട്രോളൊഴിച്ചത്. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ സോളമന്‍റെ വീട് തകർന്നിരുന്നു.

നിലവിൽ തനിക്ക് താമസിക്കാൻ വീടില്ലെന്നും വനംസംരക്ഷണസമതി കെട്ടിടം തനിക്ക് താമസിയ്ക്കാൻ വേണമെന്നുമാണ് സോളമന്‍റെ ആവശ്യം.

നിലവിൽ‌ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ ഉപയോഗിച്ചുവരുന്ന കെട്ടിടമാണ് ഇത്. യുവാവിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പ്രദേശവാസികൾ. ഫയർഫോഴ്‌സ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി.നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശം കൂടിയാണ് മാമലക്കണ്ടം.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം