Veena George 
Kerala

ഉഷ്ണതരംഗം: കള്ളക്കണക്കിനെക്കുറിച്ച് അന്വേഷണം

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ ഈ വർഷം 120 പേർ ഉഷ്ണതരംഗം കാരണം മരിച്ചെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു.

സൂര്യാഘാതം പോലുള്ള കാരണങ്ങളാൽ കേരളത്തിൽ ഈ വർഷം ആരെങ്കിലും മരിച്ചതായി രേഖകളില്ല. ഈ സാഹചര്യത്തിൽ, തെറ്റായ വിവരം എങ്ങനെയാണ് കേന്ദ്ര സർക്കാരിനു ലഭിച്ചതെന്ന് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്റ്ററോടാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. ഉത്തരവാദികൾക്കെതിരേ കർക്കശ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിവരം അപ്‌ലോഡ് ചെയ്തപ്പോൾ വന്ന പിഴവാണ് ഇതിനു കാരണമായതെന്നാണ് ഡയറക്റ്ററുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിക്കഴിഞ്ഞു. ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷവും കേരളത്തിൽ ആരും സൂര്യാഘാതം മൂലം മരിച്ചിട്ടില്ല.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു