MK Kannan 
Kerala

'84 കോടി ജനങ്ങൾക്ക് പണം നൽകി, 40 കോടി കൂടെയുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാകും'

തൃശൂർ: കരുവന്നൂർ ബാങ്ക് പ്രതിസന്ധി ഉടൻ തീർക്കുമെന്ന് സിപിഎം നേതാവും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ. ബാങ്കിലെ പ്രതിസന്ധി മറികടക്കാൻ 30 കോടി രൂപ കരുവന്നൂരിലെത്തിച്ചിട്ടുണ്ട്. 40 കോടി രൂപ കൂടെ ഉണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ശനിയാഴ്ച കേരളാ ബാങ്ക് ഡയറക്‌ടർ ബോർഡ് യോഗം ചേരുമെന്നും എം.കെ കണ്ണൻ വ്യക്തമാക്കി.

ഇതുവരെ 84 കോടി ജനങ്ങൾക്ക് പണം നൽകിയിട്ടുണ്ട്. ഇഡിയും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണ്. പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനോട് എം.കെ കണ്ണൻ നിസ്സഹരിച്ചതായി ഇഡി പറഞ്ഞിരുന്നു. ശരീരത്തിന് വിറയൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ നിർത്തിവെച്ചത്. ഇത് ചോദ്യം ചെയ്യലിനെതിരെയുള്ള നീക്കമാണോയെന്നും ഇഡി സംശയിക്കുന്നുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതിനാൽ കൂടിയാലോചനങ്ങൾക്ക് ശേഷമാകും കണ്ണനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു