എം.വി. ഗോവിന്ദൻ 
Kerala

മതനിരപേക്ഷതയ്ക്ക് നിരക്കാത്തത്; മദ്രസ വിഷയത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബാലവകാശ കമ്മീഷന്‍റെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്നും ഇത് മത ധ്രുവീകരണത്തിന് ഇടയാക്കുമെന്നും അദേഹം പറഞ്ഞു.

'ഇത് കേരളത്തെ ബാധിക്കുമെന്ന് തോന്നുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ പ്രാഥമിക വിദ‍്യാഭ‍്യാസം പൂർണമായിട്ടില്ലാത്തത് മൂലം മദ്രസ പഠനം പൊതുവിദ‍്യാഭ‍്യാസമായി കലർന്നാണ് പോകുന്നത്. കേരളത്തിൽ മദ്രസ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായങ്ങളൊന്നും നൽകുന്നില്ല. അതുകൊണ്ട് കേരളത്തെ ഇത് ബാധിക്കില്ലെന്നും അദേഹം പറഞ്ഞു.'

മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നാണ് ദേശീയ ബാലവകാശ കമ്മീഷന്‍റെ നിർദേശിച്ചിരുന്നത്. മദ്രസകളിലെ വിദ‍്യാഭ‍്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്