കമ്പം: തമിഴ്‌നാട്ടിലെ കമ്പം മേഖലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ തത്കാലം മയക്കുവെടി വയ്‌ക്കേണ്ടതില്ലെന്ന് തമിഴ്‌നാട് വനം വകുപ്പിന്‍റെ തീരുമാനം.
ജനവാസ കേന്ദ്രത്തിൽ നിന്നു പിന്മാറിയ ആന വീണ്ടും ഉൾക്കാട്ടിലേക്കു നീങ്ങിത്തുടങ്ങിയെന്ന സൂചന റേഡിയോ കോളറിൽനിന്നു ലഭിച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് വനം വകുപ്പ് ഇങ്ങനെയൊരു തീരുമാനിത്തിലെത്തിച്ചേർന്നിരിക്കുന്നത്.
നേരത്തെ, ആനയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി 150 പേരടങ്ങുന്ന വനപാലക സംഘത്തെ തമിഴ്‌നാട് നിയോഗിച്ചിരുന്നു. ഇതുകൂടാതെ മൂന്ന് കുങ്കിയാനകളെ മേഖലയിലെത്തിക്കാനും നടപടി സ്വീകരിച്ചിരുന്നു.