മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ; നാടകീയ രംഗങ്ങൾക്ക് പിന്നാലെ സഭ പിരിഞ്ഞു 
Kerala

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ; നാടകീയ രംഗങ്ങൾക്ക് പിന്നാലെ സഭ പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നാടകീയ രംഗങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വാദ പ്രതിവാദങ്ങളുന്നയിക്കുന്ന രംഗമാണ് സഭയിൽ അരങ്ങേറിയത്.

അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ വിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും വി.ഡി. സതീശൻ പരിഹസിച്ചു.

പിന്നാലെ രൂക്ഷമായ ഭാഷയിലായിരുന്നു പിണറായിയുടെ മറുപപടി. നിങ്ങൾക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാ്കാൻ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ ചർച്ചയും ഇന്ന് നടക്കില്ല. പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി. മാത്യു കുഴൽനാടൻ അടക്കമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ച് മാറ്റേണ്ടി വന്നു. പിന്നാലെ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പിന്നിൽ അണിനിരന്നു. പ്രതിഷേധം കടുത്തതോടെ ഭരണ നിരയും നടുത്തളത്തിൽ ഇറങ്ങി. സഭാ ടിവി പ്രതിഷേധ ദൃശ്യങ്ങൾ ഒഴിവാക്കി. തുടർന്ന് സഭാ നടപടികൾ വേഗത്തിലാക്കി. സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

സിദ്ദിഖിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം: ശനിയാഴ്ച വീണ്ടും ഹാജരാകണം

പണത്തിനു വേണ്ടി സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു; യുപിയിലെ സർക്കാർ സമൂഹവിവാഹത്തിൽ വൻ തട്ടിപ്പ്

ചൈനയുടെ ചാര ബലൂണുകൾ വെടിവച്ചിടാൻ ഇന്ത്യൻ എയർ ഫോഴ്സ് പരിശീലനം

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ഇടത്ത് യെലോ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രകാരെ രക്ഷിച്ച് ഡ്രൈവർ