കോഴിക്കോട്: കരുവന്നൂർ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് മുസ്ലിം നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ല. കരുവന്നൂരിലുണ്ടായ സംഭവത്തെ ന്യായീകരിക്കാനാവില്ല. എന്നാൽ സഹകരണ മേഖലയ്ക്ക് തടസം വരാതെ സംരക്ഷിക്കുകയും വേണം.
സഹകരണ മേഖല എല്ലാവർക്കും ആവശ്യമാണ്. കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുന്നതുവഴി ഈ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായമുണ്ട്. ഇതുൾപ്പെടെ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.