ചിപ്സൺ ഏവിയേഷന്‍റെ ഹെലികോപ്റ്ററിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ File
Kerala

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് വാടക പൊലീസിന്‍റെ ഫണ്ടിൽനിന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രകൾക്കായി പൊലീസ് വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്ററിന് വാടകയിനത്തിൽ രണ്ടരക്കോടിയോളം രൂപ അനുവദിച്ച് ഉത്തരവായി. മൂന്നു മാസത്തെ വാടകയായി രണ്ടു കോടി നാൽപ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്.

ഹെലികോപ്റ്ററിന്‍റെ മൂന്നു മാസത്തെ വാടക നൽകാൻ അഭ്യർഥിച്ച് ഡിജിപി മേയ് ആറിനു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാന്‍ മേയ് 15ന് ധനമന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെയാണ് പൊലീസിനു നീക്കിവച്ചിരുന്ന തുകയിൽ നിന്ന് അധികമായി ഫണ്ട് അനുവദിച്ചത്.

ഡല്‍ഹി ആസ്ഥാനമായ ചിപ്‌സാൻ ഏവിയേഷനില്‍ നിന്ന് കേരള പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററാണ് മുഖ്യമന്ത്രിയുടെ യാത്രാ ആവശ്യത്തിന് ഉപയോഗിക്കുന്നത്. 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപ വീതവുമാണ് വാടക. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്