Kerala

ഇന്ന് മകരവിളക്ക്; ദർശനം കാത്ത് ഭക്തലക്ഷങ്ങൾ

ശബരിമല: ശബരിമലയിൽ ഇന്ന് മകരവിളക്ക്. ദർശനം കാത്ത് ഭക്തലക്ഷങ്ങൾ പമ്പയിലും സന്നിധാനത്തുമുൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായി തമ്പടിച്ചിട്ടുണ്ട്. ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ഇന്ന് പുലർച്ചെ 2.15 ന് നട തുറക്കും. 2.46 ന് തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നെത്തിച്ച മുദ്രയിലെ നെയ്യ് കൊണ്ട് അഭിഷേകവും മകരസംക്രമപൂജയും നടത്തും. വൈകിട്ട് 5 ന് നട തുറക്കും. 5.15 ഓടെ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടർന്ന് ദേവസ്വം അധികൃതർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. മകര വിളക്കിന്റെ പിറ്റേ ദിവസമായ 16 ന് 50,000 പേർക്ക് വിർച്വൽ ക്യൂ വഴി ദർശനത്തിന് സൗകര്യമൊരുക്കും.

മകര ജ്യോതി ദർശനത്തിന് സജ്ജീകരിച്ചിട്ടുള്ള 10 കേന്ദ്രങ്ങളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി. മകര ജ്യോതി ദർശനത്തിനെത്തുന്ന ഭക്തർ പൊലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നിർദേശങ്ങൾ അനുസരിക്കണമെന്ന് പ്രശാന്ത് അഭ്യർഥിച്ചു.

തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ ശേഖർബാബുവുമായി ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഭക്തർക്കുള്ള ലഘുഭക്ഷണമായി 80 ലക്ഷത്തോളം ബിസ്കറ്റുകൾ എത്തും. ഇതോടൊപ്പം ഇടതടവില്ലാതെ ചുക്കുവെള്ളവും ഭക്തർക്കായി നൽകും.

17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60,000 പേർക്ക് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം. ജനുവരി 16 മുതൽ സ്പോട്ട് ബുക്കിങ്ങും അനുവദിക്കും. 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ