Kerala

'ആനകൾ ശക്തരാണ്, ഒന്നും സംഭവിക്കില്ല': ഹർജി അടുത്ത മാസം പരിഗണിക്കും

ന്യൂഡൽഹി: അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് തടയണമെന്നുള്ള ഹർജി ജൂലൈ 6 ന് വീണ്ടും പരിഗണിക്കാമെന്ന് സുപ്രീം കോടതി. വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹർജി നൽകിയത്. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും കോടതി പറഞ്ഞു.

ഏതാനും ദിവസങ്ങളായി കോതയാറിനു സമീപമുള്ള കാട്ടിൽ തുടരുകയാണ് അരിക്കൊമ്പൻ. നിലവിൽ ആന പൂർണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്ന ദൃശങ്ങൾ കഴിഞ്ഞ ദിവസം തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു.

ഭക്ഷണവും വെള്ളവും നിറയെ ഉള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. ഇതേ സ്ഥലത്ത് മറ്റ് ആനകളുണ്ടെങ്കിലും അവരുമായി ചങ്ങാത്തത്തിനൊന്നും അരിക്കൊമ്പൻ തയാറായിട്ടില്ല. ഏതായാലും അരിക്കൊമ്പൻ കേരളത്തിലേക്ക് തിരികെയെത്തുമോ എന്നുള്ള കാര്യത്തിൽ ആശങ്ക കുറഞ്ഞിട്ടുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു