ഷിരൂരിൽ മൂന്നാംഘട്ട തെരച്ചിൽ; അവസാന പ്രതീക്ഷയെന്ന് കാർവാർ എംഎൽഎ 
Kerala

ഷിരൂരിൽ മൂന്നാംഘട്ട തെരച്ചിൽ; അവസാന പ്രതീക്ഷയെന്ന് കർവാർ എംഎൽഎ

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരും. ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുക. അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്യാബിൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മണ്ണിടിച്ചിലിൽ കാണാതായ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

നാവിക സേന അടയാളപ്പെടുത്തിയ മൂന്നു പോയിന്‍റുകളിൽ ക്യാമറ ഇറക്കി പരിശോധന നടത്തും. പുഴയിൽ ഇറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപെക്കും അനുവാദം കൊടുത്തിട്ടുണ്ട്.

ഇത് മൂന്നാം ഘട്ട തെരച്ചിലാണ്. അർജുനെ കണ്ടെത്താനുള്ള അവസാന ശ്രമമെന്നാണ് കർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചത്. 66 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് നദിയിൽ വീണ്ടും തെരച്ചിൽ നടത്തുന്നത്.അർജുന്‍റെ സഹോദരിയും തെരച്ചിൽ നടത്തുന്നിടത്തേക്ക് എത്തും.

'അൻവറിന്‍റേത് ഇടതുപക്ഷ പശ്ചാത്തലമല്ല'; പി.ശശിയെയും അജിത്കുമാറിനെയും കൈവിടാതെ മുഖ്യമന്ത്രി

ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി; ഹോട്ടൽ അടപ്പിച്ചു

വ്യാജവാർത്തകൾ നൽകി ദുരന്തബാധിതരെ ദ്രോഹിച്ചു, കേരളത്തെ അപമാനിച്ചു, നടന്നത് നശീകരണ മാധ്യമപ്രവർത്തനം: മുഖ്യമന്ത്രി

മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് അന്തരിച്ചു

'33 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങി, 10 ദിവസം കഴിഞ്ഞ് വിറ്റത് 65 ലക്ഷത്തിന്'; എഡിജിപി കള്ളപ്പണം വെളുപ്പിച്ചുവെന്ന് അൻവർ