സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി 
Kerala

സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടീസയച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും സിദ്ദിഖിനോട് കോടതി നിർദേശിച്ചു.

പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റേയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ച് സിദ്ദിഖിന് ഇടക്കാല സംരക്ഷണം അനുവദിച്ചത്.

സംഭവം നടന്നതായി പറയുന്നത് എട്ടു വര്‍ഷം മുന്‍പാണെന്ന് സിദ്ദിഖിനായി ഹാജരായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. ഇത്ര വൈകിയത് എന്തുകൊണ്ടാണ് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ അതിജീവിത സത്യവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി.

വലിയ ശബ്ദം കേട്ട് ആരും പേടിക്കേണ്ട; കവചം മുന്നറിയിപ്പ് സൈറൺ പരീക്ഷണം ചൊവ്വാഴ്ച

അൻവറിനെ സ്വീകരിക്കാനുള്ള സാധ്യത തള്ളാതെ സതീശൻ

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം; 6 പള്ളികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

''ഉറങ്ങിയിട്ട് ഒന്നര മാസമായി'', ബജാജ് ഫിനാൻസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

മഴയെ വെല്ലുവിളിച്ച്, ടെസ്റ്റിനെ 'ടി20യാക്കി' ഇന്ത്യ