Kerala

'പ്രതി കൈവിലങ്ങിട്ടു വരണം': രേഖാമൂലം ആവശ്യപ്പെട്ട് വനിതാ ഡോക്‌ടർ

തിരുവനന്തപുരം: വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാന്‍ രേഖാമൂലം ആവശ്യപ്പെട്ട് വനിതാ ഡോക്‌ടർ. തിരുവന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്‌ടറാണ് നിർദേശം നൽകിയത്.

എന്നാൽ, സംഭവത്തിൽ ഇതുവരെ ഡോക്‌ടർ പ്രതികരിച്ചിട്ടില്ല. പ്രതിഷേധ സൂചകമായാണ് ഡോക്‌ടർ ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്നാണ് ജനറൽ ആശുപത്രിയിലെ ജീവനക്കാർ അനൗദ്യോഗികമായി പ്രതികരിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടർ വന്ദന ദാസിനെ അക്രമി കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് ഡോക്‌ടർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോദിക്കരുതെന്നും ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ‌ ആവർത്തിക്കുമെന്നും ഗ്രൂപ്പുകളിൽ വിമർശനം ഉണ്ടായി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു