Representative image for holy mass 
Kerala

മാർപാപ്പ നിർദേശിച്ച ശിക്ഷ നടപ്പാക്കണം: സഭാ സംരക്ഷണ സമിതി

കൊച്ചി: അനുസരിക്കാത്ത വൈദികർ സഭയ്ക്ക് പുറത്താകുമെന്ന മാർപാപ്പയുടെ നിർദേശം ഇനിയെങ്കിലും അതിരൂപതയിൽ നടപ്പാക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ തയാറാകണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി.

സർക്കുലർ വായിക്കാതെയും ഏകീകൃത കുർബാന അർപ്പിക്കാതെയും അനുസരണക്കേട് കാണിച്ച വൈദികർക്ക് ഇനിയും സഭയിൽ തുടരാൻ അർഹതയില്ല. മാർപാപ്പയെയും അതിരൂപത അധ്യക്ഷനെയും അംഗീകരിക്കുന്നില്ല എന്നതിന്‍റെ പരസ്യ പ്രഖ്യാപനം കൂടിയാണ് മാർ ബോസ്കോ പുത്തൂരിന്‍റെ സർക്കുലർ തിരസ്കരണത്തിലൂടെ ഇവർ വ്യക്തമാക്കിയിരിക്കുന്നത്. വർഷങ്ങളായി കടുത്ത കുറ്റങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നവർക്കെതിരെ മെത്രാന്മാർ ഇതുവരെയും നടപടികൾ സ്വീകരിക്കാതിരുന്നതാണ് ഒരു വിഭാഗം വൈദികർ തുടർച്ചയായി സഭയെ വെല്ലുവിളിക്കാൻ അവസരം ഒരുക്കുന്നത്.

ഡിസംബർ 7 ലെ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞിരിക്കുന്നതു പ്രകാരം കുറ്റക്കാരെ പുറത്താക്കാൻ മാർ ബോസ്ക്കോ പുത്തൂരിനു ഇനിയും കഴിയുന്നില്ലെങ്കിൽ അദ്ദേഹം എറണാകുളം - അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനം രാജിവെക്കണമെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തി, വിത്സൻ വടക്കുഞ്ചേരി, ജോസ് മാളിയേക്കൽ, ജോണി തോട്ടക്കര, ജിമ്മി പുത്തരിക്കൽ, ബേബി പൊട്ടനാനി, ജോസ് പാറേക്കാട്ടിൽ, കുരിയാക്കോസ് പഴയമടം, ബിനോയ് തൃപ്പൂണിത്തറ എന്നിവർ ആവശ്യപ്പെട്ടു.

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് വൻവരവേൽപ്പ്

ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി വെട്ടിക്കുറച്ചു

പി. സരിനെ തള്ളി ഷാഫി പറമ്പിൽ

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; സത‍്യൻ മൊകേരി സ്ഥാനാർഥിയായേക്കും