കോഴിക്കോട്: പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ മലപ്പുറത്തെ അവഗണിക്കുന്നു എന്നത് അനാവശ്യ പ്രചരണമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അർഹതയുള്ള എല്ലാവർക്കും പ്രവേശനത്തിന് അവസരമൊരുക്കുമെന്നും കാർത്തികേയൻ റിപ്പോർട്ട് പുറത്തു വിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, പ്ലസ് വൺ സീറ്റുകളുടെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നടത്തിയ മലബാർ സ്തംഭന സമരം സംഘർഷത്തിൽ കലാശിച്ചു.