തിരുവനന്തപുരം: 48-മത് വയലാർ അവർഡ് അശോകൻ ചരുവിലിന്. കാട്ടൂർകടവ് എന്ന നോവലിലാണ് പുരസ്ക്കാരം. സമീപകാലത്ത് പുറത്തുവന്നതിൽ ഏറ്റവും ചർച്ചചെയ്യപ്പെടേണ്ട നോവലാണ് കാട്ടൂർ കടവ്.
കേരളത്തിന്‍റെ രാഷ്ട്രീയമനസ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്നാണ് ജൂറിയുടെ വിലയിരുത്തൽ. സാഹിത്യകാരന്‍ ബെന്യാമിന്‍, കെ.എസ്. രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്‍റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.