വി.ഡി സതീശൻ 
Kerala

അനന്തപുരി എഫ്എം നിർത്തലാക്കണമെന്ന തീരുമാനം പിൻവലിക്കണം: വി.ഡി. സതീശൻ

തിരുവനന്തപുരം: അനന്തപുരി എഫ്എം പ്രക്ഷേപണം നിർത്തലാക്കിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അനന്തപുരി എഫ്എം ജീവനക്കാർ പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനത്തിനു പിന്നാലെയാണ് കത്തയച്ചത്.

പ്രക്ഷേപണം നിർത്തിയതോടെ നിരവധി കാഷ്വൽ ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. പലർക്കും മറ്റു തൊഴിലവസരങ്ങൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അനന്തപുരി എഫ്എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവർഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനമാണ് അനന്തപുരി എഫ്എം സ്റ്റേഷൻ പ്രസാർ ഭാരതിക്ക് നേടിക്കൊടുക്കുന്നത്. ഈ സാഹചര്യത്തിൽ എഫ്എം സ്റ്റേഷൻ നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു