Local

വാടട്ടുപാറയിൽ പറമ്പിൽ മേയാൻ വിട്ട പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പ്രാഥമിക നിഗമനം

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡ് വടാട്ടുപാറയിൽ ഇലവുംചാലിൽ മക്കാരുടെ പുരയിടത്തിൽ പുല്ലു തിന്ന് മേയാൻ വിട്ടിരുന്ന പശുവിനെ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടാട്ടുപാറ, മീരാൻസിറ്റിക്കു സമീപമാണ് സംഭവം. മേയാൻ വിട്ടിരുന്ന മാടവന ബഷീറിന്റെ രണ്ടു പശുക്കളിൽ ഒന്നിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.

പശുവിന്റെ വാലിനോട് ചേർന്നുള്ള ഭാഗം കടിച്ചുപറിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. പുലിയാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം നൽകാനുള്ള നടപടി കൈക്കൊള്ളുമെന്നും വനപാലകർ അറിയിച്ചു. പ്രദേശവാസികൾ ഭീതിയിലാണ്. നിരന്തരം കാട്ടാന ഭീഷണി നേരിടുന്ന മേഖലയാണ് വാടാട്ടുപാറ.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു