കുഞ്ചിപ്പാറകുടി ഊരിലെ മോഹൻലാൽ ഇനി അനാഥനല്ല; തണലൊരുക്കി പീസ് വാലി 
Local

കുഞ്ചിപ്പാറകുടി ഊരിലെ മോഹൻലാൽ ഇനി അനാഥനല്ല; തണലൊരുക്കി പീസ് വാലി

കോതമംഗലം: കുട്ടംപുഴ വനത്തിലെ കുഞ്ചിപ്പാറകുടി ആദിവാസി ഊരിലെ ഭിന്നശേഷിക്കാരനായ മോഹൻലാലിനെ പീസ് വാലി ഏറ്റെടുത്തു. മോഹൻ ലാലിനെ പ്രസവിച്ച ഉടനെ അമ്മ മരണപ്പെട്ടിരുന്നു. അനാഥനായ മോഹൻലാൽ ഏറെ നാളുകൾ ഐ സി യു വിൽ ആണ് കഴിഞ്ഞത്. സെറിബ്രൽ പാൾസി ബാധിതനായ മോഹൻലാലിന്‍റെ പിന്നീടുള്ള ജീവിതവും ദുരിതപൂർണ്ണമായിരുന്നു. മോഹൻലാലിന്‍റെ വല്യമ്മ എൻപത് പിന്നിട്ട തീർളായി പാട്ടിയാണ് മോഹൻലാലിനെ വളർത്തിയത്. തനിയെ നടക്കാൻ കഴിയാത്ത മോഹൻലാലിന് സ്കൂളിൽ പോകാനും കഴിഞ്ഞിട്ടില്ല.

തന്‍റെ കാലശേഷം മോഹൻലാലിനെ ആര് സംരക്ഷിക്കും എന്ന ദുഃഖം തീർളായി പാട്ടി ഊരിലെ പ്രൊമോട്ടർ ഷാലിമയോട് പങ്കുവെച്ചതോടെയാണ് പീസ് വാലിയിലേക്കുള്ള വഴി തുറന്നത്.

കുഞ്ചിപ്പാറ ഊരിൽ എത്തിയ പീസ് വാലി ഭാരവാഹികൾ മോഹൻലാലിനെ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

മൂവാറ്റുപുഴ ട്രൈബൽ ഓഫിസറുടെയും കോതമംഗലം താലൂക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് അനാഥനായ ചെറുപ്പക്കാരനെ പീസ് വാലി ഏറ്റെടുത്തത്

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി