ഇടമലയാറിൽ വീടും അമ്പലവും തകർത്ത് കാട്ടാന 
Local

ഇടമലയാറിൽ വീടും അമ്പലവും തകർത്ത് കാട്ടാന

കോതമംഗലം: ഇടമലയാർ താളും കണ്ടം ആദിവാസി കോളനിയിൽ കാട്ടാന വീടും, അമ്പലവും തകർത്തു. ഊരു മൂപ്പൻ ബാലകൃഷ്ണന്‍റെ സഹോദരൻ സന്തോഷിന്‍റെ വീടാണ് ആന തകർത്തത്. സന്തോഷും കുടുംബവും തത്സമയം വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് ആളപായം ഉണ്ടായില്ല. കുടിയിലെ ഈറ്റയില മേഞ്ഞ ക്ഷേത്രവും" തകർത്താണ് ആന പോയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പ്രത്യേക പ്രയോജനം ഉണ്ടായിയില്ലെന്ന് ആദിവാസികൾ പരാതിപ്പെട്ടു. കോളനിക്ക് ചുറ്റും ഫെൻസിംഗിനായി 17 ലക്ഷം രൂപ എം.എൽ എ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും, നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല.

കോളനിക്ക് ചുറ്റും ട്രഞ്ച് താഴ്ത്തുക മാത്രമാണ് വന്യമൃഗശല്യത്തിൽ നിന്നും ആദിവാസി കുടുംബങ്ങളെ രക്ഷിക്കാനുളള യഥാർത്ഥ മാർഗ്ഗം. എന്നാൽ വനംവകുപ്പ് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ആദിവാസികൾ പരാതി ഉണ്ട്. 54 കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടെ ജനങ്ങൾ വലിയ ഭീതിയിലാ ണ് കഴിഞ്ഞുകൂടുന്നത്.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി