മിലിന്ദ് ദേവ്റ, അശോക് ചവാൻ. 
Mumbai

മിലിന്ദ് ദേവ്റയും അശോക് ചവാനും അടക്കം 6 പേർ രാജ്യസഭയിലേക്ക്

മുംബൈ: അടുത്തിടെ മഹാരാഷ്ട്രയിൽ ഭരണകക്ഷിയിലേക്ക് മാറിയ രാഷ്ട്രീയ നേതാക്കളായ അശോക് ചവാനും മിലിന്ദ് ദേവ്‌റയും ഉൾപ്പെടെ ആറ് പേർ ചൊവ്വാഴ്ച രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിൽ നിന്ന് അശോക് ചവാൻ, മേധ കുൽക്കർണി, ഡോ. അജിത് ഗോപ്‌ചാഡെ, ഷിൻഡെ സേനയുടെ ദേവ്‌റ, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ പ്രഫുൽ പട്ടേൽ, കോൺഗ്രസിൽ നിന്ന് ചന്ദ്രകാന്ത് ഹന്ദോർ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടുന്നു.

ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പെങ്കിലും മറ്റ് മത്സരാർഥികളില്ലാത്തതിനാൽ ഈ നേതാക്കളെ വിജയികളായി പ്രഖ്യാപിച്ചു.

“രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ചും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മറ്റ് സേന നേതാക്കൾക്കും. പാർലമെന്റിൽ മുംബൈയുടെയും മഹാരാഷ്ട്രയുടെയും വികസനത്തിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു". മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അടുത്തിടെ കോൺഗ്രസ് വിട്ട മിലിന്ദ് ദേവ്റ ട്വീറ്റ് ചെയ്തു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്