Mumbai

മുംബൈ ഘാട്ട്കോപ്പറിലേ ഫ്ലാറ്റിൽ ദമ്പതികളുടെ മരണം; ദുരൂഹത തുടരുന്നു

മുംബൈ: ഘാട്‌കോപ്പർ ഇൽ താമസിച്ചു വരികയായിരുന്ന ദമ്പതികളായ ദീപക് ഷാ (45), ടീന ഷാ (39) എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച ഘാട്‌കോപ്പറിലെ ഫ്‌ളാറ്റിലെ ബാത്ത്റൂമിൽ കണ്ടെത്തിയതിന്‍റെ ദുരൂഹത ഇപ്പോഴും തുടരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതൊരു കൊലപാതകമോ ശ്വാസംമുട്ടലോ വൈദ്യുതാഘാതമോ അല്ലാ എന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പരിക്കോ മൂലമോ ഉള്ള മരണവും അല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടുജോലിക്കാരും കുടുംബാംഗങ്ങളും വീട്ടിലെത്തുമ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്റൂമിലെ വാതിലും ടോയ്ലറ്റിനെ വേർതിരിക്കുന്ന ഗ്ലാസ് വാതിലും തുറന്ന് കിടന്നിരുന്നു. അതിനാൽ അവർ ശ്വാസം മുട്ടി മരിക്കാൻ സാധ്യതയില്ലെന്ന് ഓഫീസർ പറഞ്ഞു.

കെട്ടിടത്തിലെ സിസിടിവി ദൃശങ്ങൾ പ്രവർത്തിക്കാത്തത് കേസിന്‍റെ മുന്നോട്ടുള്ള അന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. അതിനാൽ തന്നെ ഇവർ എപ്പോഴാണ് തിരികെയെത്തിയത് എന്നുള്ള കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഛേദാ നഗറിൽ നിന്ന് ആറ് മണിക്കൂർ ദമ്പതികൾ എവിടേക്കാണ് പോയതെന്ന് കണ്ടെത്താനായി ഞങ്ങൾ ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ